കിഷൻഗഞ്ച്(ബിഹാർ): കോൺഗ്രസ് ലോക്സഭാംഗവും ഇസ്ലാമിക പണ്ഡിതനുമായ മൗലാന അസ് റാറുൽ ഹഖ് ഖാസ്മി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ കി ഷൻഗഞ്ച് ജില്ലയിലെ വീട്ടിലായിരുന്നു അന്ത്യം. ബിഹാർ ജംഇയ്യത്തെ ഉലമായെ ഹിന്ദ് മുൻ പ്രസിഡൻറും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായിരുന്നു. അഖിലേന്ത്യ മില്ലി കൗൺസിൽ വൈസ് പ്രസിഡൻറ്സ്ഥാനവും വഹിച്ചു.
ബിഹാറിലെ കിഷൻഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഖാസ്മി 2009ൽ ആദ്യമായി ലോക്സഭയിലെത്തിയത്. 2014ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കിഷൻഗഞ്ചിൽ ഇദ്ദേഹം 163 പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഭാര്യയും അഞ്ചു മക്കളുമുണ്ട്. നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, കോൺഗ്രസ് ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.