ബെയ്ജിങ്: 2017ലെ ലോകസുന്ദരി പട്ടം ഇന്ത്യക്കാരി മാനുഷി ചില്ലറിന്. ചൈനയിലെ സാന്യ സിറ്റിയിൽ നടന്ന മത്സരത്തിലാണ് ഹരിയാന സ്വദേശിനി മാനുഷി കിരീടം ചൂടിയത്. മിസ് ഇംഗ്ലണ്ട് സ്െറ്റഫാനി ഹിൽ ആണ് ഫസ്റ്റ് റണ്ണറപ്. രണ്ടു മാസം മുമ്പ് ഫെമിന മിസ് ഇന്ത്യ കിരീടം മാനുഷി നേടിയിരുന്നു. മത്സരത്തിൽ ‘ബ്യൂട്ടി വിത് എ പർപസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കി.
ലോകസുന്ദരിപ്പട്ടം നേടിയത് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന് മാനുഷി ചില്ലാർ പറഞ്ഞു. ലോകസുന്ദരിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണക്ക് നന്ദി. ഇത്തരമൊരു അവസരം നൽകിയതിന് സംഘാടകർക്കും നന്ദി പറയുന്നതായി ചില്ലാർ വ്യക്തമാക്കി.
ഭഗത് ഫൂൽ സിങ് ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിനിയാണ്. 17 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം എത്തുന്നത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുമ്പ് ലോകസുന്ദരി പട്ടം ഇന്ത്യക്ക് നേടിക്കൊടുത്തത്. 1966ൽ റീത്ത ഫാരിയ, 1994ൽ െഎശ്വര്യ റായ്, 1997ൽ ഡയാന ഹൈഡൻ, 1999ൽ യുക്ത മുഖി എന്നിവർ സുന്ദരിപ്പട്ടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.