ന്യൂഡൽഹി: ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പേഴ്സൺ ഒാഫ് ദ ഇയറിന് അനുയോജ്യനെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ രേണുക ചൗധരി. ജനങ്ങളുടെ തലക്കടിച്ച ആൾക്ക് തന്നെയാണ് ആ പുരസ്കാരം നൽകേണ്ടതെന്നും അവർ പരിഹസിച്ചു.
തിരക്കായതിനാലാണ് മോദി പാർലമെന്‍റിലേക്ക് വരാത്തത്. എന്നാൽ വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾ എത്ര സ്വർണം സൂക്ഷിക്കണം എന്ന് തീരുമാനിക്കുന്നതിന് അദ്ദേഹത്തിന് തിരക്കൊന്നുമില്ലെന്നും രേണുക ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.