യു.പി സർക്കാറിെൻറ സമൂഹമാധ്യമപേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ലഖ്നോ: ഉത്തർപ്രദേശ് സർക്കാറിെൻറ ഐ.ടി വിഭാഗത്തിലെ സമൂഹമാധ്യമ പേജ് കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ലഖ്നോ ഇന്ദിര നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

28കാരനായ പാർഥ് ശ്രീവാസ്തവയാണ് മരിച്ചത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. മുതിർന്ന ജീവനക്കാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ബേസിൽ എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പാർഥ്. യു.പി സർക്കാറിെൻറ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് ഇൗ കമ്പനിയാണ്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ പുഷ്പേന്ദ്രക്കെതിരെയാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. പുഷ്പേന്ദ്ര തന്നെ വഞ്ചിച്ചതായും ഉപദ്രവിച്ചതായും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതായും പാർഥ് കുറിപ്പിൽ പറയുന്നു.

പാർഥിെൻറ ആത്മഹത്യക്കുറിപ്പ് വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാർഥിെൻറ ആത്മഹത്യക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. വൻതോതിൽ പ്രചരിച്ചതോടെ ആരോ ഒഴിവാക്കിയതായും സഹോദരി ആരോപിച്ചു. അതേസമയം പാർഥിെൻറ മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ല.

Tags:    
News Summary - Man working with private firm handling UP govt social media kills self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.