ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശ്സ്ത ഷോ ആയ 'മാൻ വേഴ്സസ് വൈൽഡി'നായി ചെലവിട്ട സമയം 18 വർഷത്തിനിടെ തന്‍റെ ആദ്യത്തെ അ വധിക്കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിയര്‍ ഗ്രില്‍സ് അവതാരകനായ പരിപാടി തിങ്കളാഴ്ച രാത്രി ഇന്ത്യയിൽ സ ംപ്രേഷണം ചെയ്തു. ഇതിന്‍റെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം ഞാൻ രാജ്യത്തിന്‍റെ വികസനത്തിനായാണ് സമർപ്പിച്ചത്. ഈ സമയത്തെ അവധിക്കാലമെന്ന് വിളിക്കാമെങ്കിൽ ഇതെന്‍റെ ജീവിതത്തിൽ 18 വർഷത്തിന് ശേഷത്തെ അവധിക്കാലമാണ് -ചാനൽ പരിപാടിയിൽ മോദി പറയുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നത്തെ സ്വന്തം സ്വപ്നമായാണ് താൻ കാണുന്നതെന്നും മോദി പറയുന്നു.
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്കിലാണ് 'മാൻ വേഴ്സസ് വൈൽഡ്' ചിത്രീകരിച്ചത്. അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം വനത്തിലൂടെ സഞ്ചരിക്കുകയും പുഴയിൽ വഞ്ചി തുഴയുകയും ചെയ്യുന്ന മോദിയെ പരിപാടിയിൽ കാണാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി ചിത്രീകരിച്ചത്.
അമേരിക്കൻ മുൻ പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് ശേഷം 'മാൻ വേഴ്സസ് വൈൽഡിൽ' പങ്കെടുക്കുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.