മൊറാദാബാദ്: ഉത്തർപ്രദേശിൽ ആറുമാസം പ്രായമായ കുഞ്ഞിെൻറ കഴുത്തും കൈവിരലുകളും പിതാവ് മുറിച്ചു. ഞായറാഴ്ച രാത്രി മൊറാദാബാദിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചങ്കിലും സ്വനപേടകം മുറിഞ്ഞുേപായതിനാൽ ശബ്ദം നഷ്ടപ്പെേട്ടക്കുെമന്ന് ഡോക്ടർ അറിയിച്ചു.
സംഭവത്തിൽ 25കാരനായ ജാഹിദിെന പൊലീസ് പിടികൂടി. ഭാര്യയുമായി വഴക്കിട്ടാണ് ഇയാൾ കുഞ്ഞിെന ആക്രമിച്ചത്. അയൽവാസിയുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വഴക്കുണ്ടായത്. കുഞ്ഞിെൻറ പിതാവ് താനല്ലെന്നും അയൽവാസികൾ ഇത് പറയുന്നത് കേട്ടുവെന്നും ഇയാൾ ആരോപിച്ചെങ്കിലും ഭാര്യ മറുപടി നൽകിയില്ല. അതിൽ ക്ഷുഭിതനായ ജാഹിദ് അടുക്കളയിലെ കത്തി എടുത്ത് കുഞ്ഞിെനയും ഭാര്യയേയും ആക്രമിക്കുകയായിരുന്നു.
കുഞ്ഞിന് ഗുരുതര പരിക്കേൽക്കുകയും ഭാര്യയുടെ കൈക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.