ചണ്ഡിഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാമുകിയെയും രണ്ട് പെൺമക്കളെയും കൊന്ന് തലവേർപ്പെടുത്തി കുഴിച്ചിട ്ടയാൾ അറസ്റ്റിൽ. ഖാരക് ഗ്രാമത്തിലെ രാജേഷ് എന്നയാളാണ് പിടിയിലായത്. അസം സ്വദേശിയായ മുപ്പതുകാരിയേയും ഇവരു ടെ 12 വയസും മൂന്നുവയസും പ്രായമുള്ള പെൺകുഞ്ഞുങ്ങളെയുമാണ് രാജേഷ് കൊലപ്പെടുത്തിയത്.
യുവതിയെയും പെൺകുട്ടികളെയും തലയറുത്ത് കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി വലിയ ഡ്രമ്മിലിടുകയും തല കുഴിച്ചു മൂടുകയുമായിരുന്നു. സുഹൃത്തുക്കളായ മഖൻ ലാൽ, പൂനം എന്ന ഫൗജി എന്നിവരുടെ സഹാത്തോടെയാണ് ഇയാൾ ഇൗ ക്രൂരകൃത്യം നടത്തിയത്.
വിവാഹബന്ധം വേർപെടുത്തിയ യുവതിക്കൊപ്പമാണ് വർഷങ്ങളായി രാജേഷ് താമസിച്ചിരുന്നത്. ഇവരുടെ മൂന്നുവയസായ കുഞ്ഞിെൻറ പിതാവും ഇയാളായിരുന്നു. കുട്ടികളെ വളർത്താനുള്ള ചെലവിന് പണം നൽകണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി ഇയാൾ യുവതിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇവരെ ഒഴിവാക്കാൻ രാജേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലക്ക് ശേഷം ഒളിവിലായ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.