ഛണ്ഡീഗഡ്: പഞ്ചാബിെല െമാഹാലിയിലെ ലയൺ സഫാരി പാർക്കിൽ സിംഹങ്ങളുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മൊഹാലിയിലെ ഛാട്ബിർ മൃഗശാലയിലാണ് സംഭവം. അനധികൃതമായി പാർക്കിൽ കയറിയ 25കാരനായ യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാ ളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടക്കുേമ്പാൾ സഫാരി പാർക്കിൽ നാല് സിംഹങ്ങൾ ഉണ്ടായിരുന്നു. രണ്ടു സിംഹങ്ങൾ പത്തു മിനുേട്ടാളം ഇയാളെ ആക്രമിച്ചു.
ഇയാൾ പാർക്കിലെ 12 അടി ഉയരമുള്ള മതിൽ കടന്ന് അകത്തെത്തിയത് എങ്ങനെ എന്ന് പരിശോധിക്കുകയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മതിലിനു മുകളിൽ മുള്ളുവേലിയും ഉണ്ട്.
സഫാരി പാർക്കിൽ വിനോദ സഞ്ചാരികളുമായി പോയ ബസിലെ ഡ്രൈവറാണ് യുവാവിനെ കണ്ടത്. സിംഹത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു ഇയാൾ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് സഫാരി പാർക്ക് അടച്ചിട്ടിരിക്കുകയാണ്.
മൊഹേന്ദ്ര ചൗധരി സുവോളജിക്കൽ പാർക്ക് എന്ന ഛാട്ബിർ മൃഗശാലക്ക് 505 ഏക്കർ വിസ്തൃതിയുണ്ട്. 100 സ്പീഷിസിലുള്ള1200 മൃഗങ്ങൾ പാർക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.