ധർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മധ്യപ്രദേശിൽ യുവാവിനെയും കുടുംബാംഗങ്ങളെയും മര ത്തിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ അഞ്ചുപേരെ െപാലീസ് അറസ്റ്റ് ചെയ്തു.
ഭോപാലിൽ നിന്ന് 230 കിലോ മീറ്റർ അകലെയുള്ള ധറിലെ അർജുൻ കോളനിയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുകേഷ് എന്നയാളുടെ ഭാര്യെക്കാപ്പം ഒളിച്ചോടിയ യുവാവ് യുവതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
ഇരുവരും ഒളിച്ചോടിയതോടെ മുകേഷ് യുവാവിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു തീർക്കാമെന്ന് അറിയിച്ചു. ഇതേതുടർന്ന് യുവാവും രണ്ട് ബന്ധുക്കളും മുകേഷിനെ കാണാനെത്തി. എന്നാൽ ചർച്ചക്ക് പകരം മുകേഷും സഹായികളും ചേർന്ന് മൂവരെയും മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു. യുവാവിനൊപ്പം വന്നവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമുണ്ടായിരുന്നു. ഈ കുട്ടിെയയും കെട്ടിയിട്ട് മർദിച്ചു. നിരവധി നാട്ടുകാർ സംഭവത്തിന് ദൃക്സാക്ഷികളാണ്.
സംഭവത്തിൽ വിവിധ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മർദനമേറ്റതിനാൽ പോക്സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവെര ഉടൻ അറസ്റ്റ് ചെയ്യുമെന്നും ധർ പൊലീസ് സൂപ്രണ്ട് സഞ്ജയ് മൂൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.