കൊൽക്കത്ത: തെൻറ ശബ്ദം അവസാനിപ്പിക്കാനും സംസ്ഥാന സർക്കാറിനെ താഴെയിറക്കാനുമാ യി കേന്ദ്ര സർക്കാറും ബി.ജെ.പിയും പശ്ചിമബംഗാളിൽ ബോധപൂർവം അക്രമവും അശാന്തിയും സൃഷ ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിനെതിരെ ഉയരുന്ന ഏക ശബ്ദം ത േൻറതായതിനാൽ അത് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്നും മമത ആരോപിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തൃണമൂൽ-ബി.ജെ.പി സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാൾ സർക്കാറിനെതിരെ പരാമർശങ്ങളുമായി കേന്ദ്രം രംഗത്തു വന്നിരുന്നു. ഇതിനു മറുപടിയായാണ്, കേന്ദ്ര സർക്കാറിനെതിരെ മമത രംഗത്തുവന്നത്.
‘‘അനേകം കോടികൾ ചെലവഴിച്ച് സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകർ അഴിച്ചുവിടുകയാണ് ബി.ജെ.പി. കേന്ദ്ര സർക്കാറും ബി.ജെ.പിയും അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ്’’ -മുഖ്യമന്ത്രി സെക്രേട്ടറിയറ്റിൽ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനങ്ങളിൽ അക്രമങ്ങളുണ്ടാകുേമ്പാൾ സംസ്ഥാന സർക്കാറിനുള്ളതുപോലെതന്നെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിന് ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ‘‘ ബംഗാളിെല അക്രമങ്ങൾ ആസൂത്രിത പദ്ധതിയാണ്. മമത ബാനർജിയാണ് അവർക്കെതിരെ സംസാരിക്കുന്ന ഏക വ്യക്തി. അതുെകാണ്ട് എന്നെ നിശ്ശബ്ദയാക്കണം. എന്നാൽ അവർക്കതിന് കഴിയില്ല’’ -മമത തുറന്നടിച്ചു.
കൊലപാതകങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സംഘത്തെ സംസ്ഥാനത്തേക്ക് അയച്ച കേന്ദ്ര നടപടിയെ മമത രൂക്ഷമായി വിമർശിച്ചു. അവരുടെ രഹസ്യ പദ്ധതിയുടെ ഭാഗമായാണ് സംഘത്തെ അയച്ചതെന്നും അക്രമം സംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കേന്ദ്ര സംഘവുമായി താൻ സംസാരിക്കില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.