മൂന്നാം മുന്നണി; ചന്ദ്രശേഖര റാവു-മമതാ കൂടിക്കാഴ്ച

കൊൽക്കത്ത: 2019 തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി യാഥാർഥ്യമാകുന്നതിെൻറ തുടക്കമായി തെലങ്കാന മുഖ്യമന്ത്രി  ചന്ദ്രശേഖര റാവു - ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്.

ബി.ജെ.പിയും കോൺഗ്രസ്സുമല്ലാത്ത മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടായിരുന്നു ടിആര്‍എസ് നേതാവും തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ചർച്ച നടത്തിയത്. ടി.ആര്‍.എസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണനീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണപ്രഖ്യാപിച്ചിരുന്നു.

ഇതൊരു നല്ല തുടക്കമാണ്, ഇതിനായി മറ്റ് പാർട്ടികളെ കൂടി കാണും. രാജ്യത്തിെൻറ വികസനത്തിന് വേണ്ടിയാണ് പുതിയ മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്നും മമതാ ബാനർജി അഭിപ്രായപ്പെട്ടു. നമ്മുടേത് വലിയ മുന്നണിയായിരിക്കും രാജ്യത്തിെൻറ നന്മക്കായി ഒരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു.  

Tags:    
News Summary - Mamata-KCR Meet in Kolkata, Discuss 'Third Front' Ahead of 2019 Lok Sabha Polls-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.