ന്യൂഡൽഹി: തീവ്ര ഹിന്ദുത്വത്തിലൂടെ ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായ നേട്ടം ‘ബംഗാളി’ വി കാരത്തിലൂടെ നേരിടാനൊരുങ്ങി മമത. പാർട്ടിക്കുണ്ടായ ക്ഷീണം വരുന്ന നിയമസഭ തെരഞ്ഞെ ടുപ്പിൽ ഇതിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ ആറുഘട്ട വോെട്ടടുപ്പിലും നേട്ടം കൊയ്യാൻ ബി.ജെ.പിക്ക് സാധിച്ചി രുന്നു. എന്നാൽ, ഏഴാംഘട്ടത്തിൽ വോെട്ടടുപ്പ് നടന്ന ഒമ്പത് സീറ്റിൽ ഒന്നിലും വിജയിക്കാൻ ബി.ജെ.പിക്കായില്ല. കൊൽക്കത്തയിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ പെങ്കടുത്ത റാലിക്കിടെ ബംഗാൾ ജനത ഏറെ ബഹുമാനിക്കുന്ന ഇൗശ്വര ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ തകർക്കെപ്പട്ടതാണ് തിരിച്ചടിയായത്. ഇതിലൂടെ ബംഗാളി വികാരം ആളിക്കത്തിക്കാൻ തൃണമൂലിന് സാധിച്ചു. ഇതു നേട്ടമാവുകയും ചെയ്തു.
ഇൗശ്വര ചന്ദ്ര വിദ്യാസാഗറിെൻറ ചിത്രമാണ് ഇന്ന് തൃണമൂലിെൻറ എല്ലാ വേദികളിലും. പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട് ചിത്രവും നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങളും വിദ്യാ സാഗറിേൻറതാക്കി. തകർക്കപ്പെട്ട പ്രതിമയേക്കാൾ വലുത് നിർമിക്കുമെന്ന് മമത പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിമ തകർത്തതിന് പിന്നിൽ തൃണമൂലാണെന്ന ആരോപണം ബി.ജെ.പി ഉയർത്തിയെങ്കിലും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അവർ കൂടുതൽ പ്രതിേരാധത്തിലായി.
ബംഗാളി വികാരം സംസ്ഥാനത്തുയർത്തുമെന്ന് പാർട്ടി നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. 86 ശതമാനം വരുന്ന ബംഗാളി സംസാരിക്കുന്ന ജനത ബി.ജെ.പിയുടെ ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് തൃണമൂലിെൻറ ലോക്സഭ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുദിപ് ബന്ദോപാധ്യായ പറഞ്ഞു. ഇത് തങ്ങൾ സംസ്ഥാനത്തു വ്യാപകമായി ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ‘ബംഗാൾ എെൻറയും നിങ്ങളടെയും’ എന്ന തലക്കെട്ടിലാണ് പാർട്ടി കാമ്പയിന് തുടക്കമിടുന്നത് ബംഗാളി വികാരം ഉയർത്തുന്നതോടൊപ്പം- സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെ അതേനാണയത്തിൽ തിരിച്ചടിക്കാൻ പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രവർത്തകരും നേതൃത്വവും ഏറെ പിന്നിലാണെന്ന വിമർശനം പാർട്ടിക്കുള്ളലുണ്ട്. പരിശീലനത്തിലൂടെ ഇത് പരിഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.