ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി മലയാളികൾ കോവിഡ് നിരീക്ഷണത്തിൽ. ഇതിൽ പ ങ്കെടുത്ത നാല് മലപ്പുറം സ്വദേശികൾ നിരീക്ഷണത്തിലാണ്. അഞ്ചുപേരാണ് മലപ്പുറത്തുനിന്ന് സമ്മേളനത്തിൽ പങ്കെ ടുത്തത്. ഇവർ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽനിന്ന് ആറുപേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇടുക്കിയിൽനിന്ന് പങ്കെടുത്ത ഒരാളും നിരീക്ഷണത്തിലുണ്ട്. അഞ്ചുപേരാണ് ഇവിടെനിന്ന് പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മുന്നൂറിലധികം പേർ ചികിത്സയിലുമാണ്. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ മരിച്ചയാളും ഇതിൽ പങ്കെടുത്തിരുന്നു. പക്ഷെ, ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
1,500ഒാളം പേരാണ് തമിഴ്നാട്ടിൽനിന്ന് പെങ്കടുത്തത്. സമ്മേളനത്തിൽ പെങ്കടുത്ത 65കാരനായ മധുര സ്വദേശി കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. തമിഴ്നാട്ടിലെ ആദ്യ കോവിഡ് മരണമാണിത്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 30ഒാളം പേർ ഡൽഹിയിൽനിന്ന് മടങ്ങിയവരാണ്. മതസമ്മേളനത്തിൽ പെങ്കടുത്ത് തിരിച്ചെത്തിയ റെയിൽവേ ജീവനക്കാരനെ പരിശോധിച്ച മലയാളി റെയിൽവേ വനിത ഡോക്ടർക്കും അവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആറുപേരാണ് തെലങ്കാനയിൽ മരിച്ചത്. നിസാമുദ്ദീൻ പരിസരം ഇേപ്പാൾ പൊലീസിെൻറ നിയന്ത്രണത്തിലാണ്. ഇവിടെയുള്ള ജനങ്ങളെ പരിശോധനക്കായി വിവിധ ആശുപത്രികളിലേക്ക് തിങ്കളാഴ്ച രാത്രി തന്നെ മാറ്റിയിരുന്നു.
നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത്തിൽ 1500 മുതൽ1700 പേർ വരെ പങ്കെടുത്തതായാണ് കരുതുന്നത്. 1033 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. 334 പേരെ ആശുപത്രിയിലാക്കി. 700ഓളം ആളുകളെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.