നവജാത ശിശുക്കൾ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും അടിയന്തര പരിശോധന നടത്താൻ ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിട്ടു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിലെ നവജാത ശശിക്കുളെ പ്രവേശിപ്പിച്ച എസ്.എൻ.സി.യു (സിക് ന്യൂബോൺ കെയർ യൂനിറ്റ്)വിൽ തീപിടിത്തമുണ്ടായത്. ഒരു ദിവസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എൻ.സി.യുവിൽ ഉണ്ടായിരുന്നത്. എസ്.എൻ.സി.യുവിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സുമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏഴു കുട്ടികളെ രക്ഷപ്പെടുത്തി.

നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചിരുന്നു. നിർഭാഗ്യകരവും അങ്ങേയറ്റം ദാരുണവുമായ സംഭവമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് അഭ്യർഥിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.