മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് മഹാരാഷ്ട്ര. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ എല്ലാ ജനപ്രതിനിധികളുടെയും ശമ്പളം 60 ശതമാനം കുറയും. 2020 മാർച്ചിലെ വേതനത്തിനാണ് ഇത് ബാധകമാവുക.
ഒന്നും രണ്ടും ക്ലാസ്സിലെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 50 ശതമാനം വെട്ടിക്കുറക്കും. മൂന്നാം ക്ലാസ് ജീവനക്കാരുടെ വേതനത്തിൽനിന്ന് 25 ശതമാനമാണ് കുറക്കുക. നാലാം ക്ലാസ് ജീവനക്കാർക്ക് മുഴുശമ്പളവും നൽകും. സർക്കാർ ജീവനക്കാരുടെ യൂനിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയുമായ അജിത് പവാർ ചൊവ്വാഴ്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.