ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് മദ്രാസ് ഹൈകോടതി നിര്‍ദേശം

ചെന്നൈ: ജസ്റ്റിസ് കര്‍ണന്റെ സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രസാ ഹൈകോടതിയുടെ നിര്‍ദേശം. ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച വീഡിയോകള്‍ തടഞ്ഞുവെക്കാനാണ് നിര്‍ദേശം.

ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്ആപ് എന്നീ കമ്പനികളോടാണ് കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി. കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു വീഡിയോയിലൂടെ ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചത്. വീഡിയോയില്‍ വനിത ജീവനക്കാരുടെ പേരും അദ്ദേഹം പറഞ്ഞിരുന്നു.

കേസ് അടുത്തമാസം 16ന് വീണ്ടും പരിഗണിക്കും. ചെന്നൈ സൈബര്‍ സെല്‍ കര്‍ണനെതിരെ എടുത്ത കേസിന്റെ പുരോഗതിയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.