ന്യൂഡൽഹി: ഛത്തിസ്ഗഢിനൊപ്പം മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണം ഉറപ്പിച്ച് കോൺഗ ്രസ്. മൂന്നിടത്തും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിന് പാർട്ടി തിരക്കിട്ട നീക്കമാ രംഭിച്ചു. മധ്യപ്രദേശിൽ കമൽ നാഥ്, രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഢിൽ ഭൂപ േന്ദ്ര ബാഗേൽ എന്നിവർക്കാണ് പ്രധാന പരിഗണന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തി മ തീരുമാനമെടുക്കും.
നേരിയ ഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപവത്കരിക്കാൻ കോൺഗ്ര സിന് അവസരം തെളിയുകയും ബദൽ ശ്രമങ്ങളിൽനിന്ന് ബി.ജെ.പി പിന്മാറുകയും ചെയ്തതോടെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. ഛത്തിസ്ഗഢിൽ നാലിൽ മൂന്നു ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പിയെ കോൺഗ്രസ് താഴെയിറക്കിയത്. രാജസ്ഥാനിൽ ബി.എസ്.പിയും മധ്യപ്രദേശിൽ ബി.എസ്.പിക്കൊപ്പം സമാജ്വാദി പാർട്ടിയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പിക്കു മുന്നിൽ കുറുക്കുവഴികൾ അടയുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടു പ്രധാനികളിൽനിന്ന് ഒരാളെ നിശ്ചയിക്കേണ്ട കടമ്പയാണ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്നത്. പി.സി.സി പ്രസിഡൻറിനെ മുഖ്യമന്ത്രിയാക്കണോ, അനുഭവത്തഴക്കത്തിനും സാമുദായിക പരിഗണനകൾക്കും മുൻതൂക്കം നൽകണമോ എന്ന ചോദ്യത്തിനു മുന്നിൽ തീരുമാനം ഹൈക്കമാൻഡിെൻറ കോർട്ടിെലത്തി. മധ്യപ്രദേശിൽ കമൽ നാഥ്, രാജസ്ഥാനിൽ സചിൻ പൈലറ്റ്, ഛത്തിസ്ഗഢിൽ ഭൂപേഷ് ബാഗേൽ എന്നിവരാണ് പി.സി.സി പ്രസിഡൻറുമാർ. മൂന്നുപേരും തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചവർ. എന്നാൽ, ജയസാധ്യതയിലെ മറ്റു ഘടകങ്ങൾകൂടി പരിഗണിച്ചാണ് രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിനെക്കൂടി മത്സരിപ്പിച്ചത്. കമൽ നാഥിനൊപ്പം മധ്യപ്രദേശിലെ വിജയത്തിൽ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ പങ്കുണ്ട്.
അതേസമയം, ഭൂരിപക്ഷം നേർത്തതാണെന്നിരിക്കേ, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള അനുഭവത്തഴക്കവും മെയ്വഴക്കവും മുതിർന്ന നേതാക്കളായ ഗെഹ്ലോട്ടിനും കമൽ നാഥിനും കൂടുതലുണ്ട്. ഛത്തിസ്ഗഢിലാകെട്ട, സാമുദായികമായിക്കൂടി നോക്കിയാൽ ടി.എസ്. സിങ് ദേവിനെ പരിഗണിക്കണം. മുൻമുഖ്യമന്ത്രി രമൺ സിങ്ങും ഠാകുറാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കണക്കുകൂട്ടലുകൾ കൂടി മുൻനിർത്തിയാകും അന്തിമ തീരുമാനം. തലമുറ മാറ്റത്തിനൊപ്പം രാഹുലിെൻറ ടീം ദേശീയ രാഷ്ട്രീയത്തിൽ വേണമെന്നു തീരുമാനിച്ചാൽ സചിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഡൽഹിയാകും നിയോഗം.
പരസ്യമായ ഏറ്റുമുട്ടലുകൾ ഉണ്ടാകാതിരിക്കാൻ മൂന്നിടത്തേക്കും രാഹുൽ ഗാന്ധി നിയോഗിച്ച നിരീക്ഷകർ പുതിയ എം.എൽ.എമാരെ വെവ്വേറെ കണ്ട് ചർച്ച നടത്തിക്കഴിഞ്ഞു. പുറമെ അവരുടെ സംയുക്ത യോഗവും നടത്തി. ഇതിെൻറ വെളിച്ചത്തിൽ, നിരീക്ഷകരായ എ.കെ. ആൻറണി (മധ്യപ്രദേശ്), കെ.സി. വേണുഗോപാൽ (രാജസ്ഥാൻ), മല്ലികാർജുൻ ഖാർഗെ (ഛത്തിസ്ഗഢ്) എന്നിവർ എം.എൽ.എമാരുടെ പൊതുവികാരം രാഹുൽ ഗാന്ധിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.