ഭോപാൽ: കടുത്ത മത്സരമാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നതെങ്കിലും മധ്യപ്രദേശിൽ തിരിച്ചുവരാൻ കോൺഗ്രസിന് മറികടക്കാനുള്ളത് ചെറുതല്ലാത്ത ലക്ഷ്യം. 231 അംഗ നിയമസഭയിൽ ഭൂരിപക്ഷം പിടിക്കാൻ മധ്യപ്രദേശിെൻറ ഹൃദയഭൂമിയായ മാൾവയും മധ്യമേഖലയും കീഴടക്കണമെന്നതാണ് അലിഖിത നിയമം. 86 സീറ്റുകൾ ഉൾക്കൊള്ളുന്ന ഇൗ മേഖലയിൽ തിളച്ചുമറിയുന്ന ഉന്നതജാതി പ്രക്ഷോഭവും കർഷക അസംതൃപ്തിയും വോട്ടായി ഏതു പെട്ടിയിൽ വീഴുമെന്നതിനെ അടിസ്ഥാനമാക്കി വേണം വിധാൻസഭയിലേക്ക് ആര് വിജയയാത്ര നടത്തുമെന്ന് പ്രവചിക്കാൻ.
10 വലിയ ജില്ലകൾ ഉൾക്കൊള്ളുന്ന മാൾവ-മധ്യമേഖലയിൽ കോൺഗ്രസിന് വലിയ തിരിച്ചുവരവ് നടത്തിയേ മതിയാവൂ. 86 സീറ്റിൽ 10 എണ്ണം മാത്രമാണ് 2013ൽ കോൺഗ്രസ് നേടിയത്. അതിനു മുമ്പു വരെ നേടിയതിൽനിന്ന് 30 സീറ്റുകളുടെ കുറവ്. രണ്ടു മേഖലയിലും 50 ശതമാനം വോട്ടു നേടിയാണ് ബി.ജെ.പി വെന്നിക്കൊടി പാറിച്ചത്.
മധ്യമേഖലയിലെ ബുധിനിയിൽ നിന്നുതന്നെയാണ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഇത്തവണയും ജനവിധി തേടുക എന്നതിനാൽ അതിെൻറ പരിവേഷം മേഖലക്കാകെ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. ഇന്ദോറിൽനിന്നുള്ള മുതിർന്ന നേതാക്കളായ കൈലാഷ് വിജയ് വർഗ്യ, സുമിത്ര മഹാജൻ എന്നിവർക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് മാൾവ. എന്നാൽ, മൻഡ്സോറിൽ കർഷകർക്കു നേരെ നടന്ന പൊലീസ് വെടിവെപ്പ്, ഉെെജ്ജനിലെ ഉന്നതജാതി വിഭാഗങ്ങളുടെ പ്രതിഷേധം എന്നീ അതി പ്രഹരശേഷിയുള്ള വിഷയങ്ങളുടെ ഉത്ഭവകേന്ദ്രം എന്ന നിലയിൽ ബി.ജെ.പിക്ക് ഇത്തവണ മാൾവ അത്ര എളുപ്പമാവില്ല. ഇതിൽതന്നെയാണ് കോൺഗ്രസിെൻറ പ്രതീക്ഷയും.
അഭിപ്രായ സർവേകൾ ഇൗ മേഖലകളിൽ ഇത്തവണ കോൺഗ്രസിെൻറ മികച്ച പ്രകടനവും പ്രവചിക്കുന്നുണ്ട്. ഇൗ ആശയും ആശങ്കയുമെല്ലാം കോൺഗ്രസ് നേതൃത്വത്തിെൻറ മനസ്സിലുമുണ്ട്. ‘‘മധ്യപ്രദേശ് പിടിക്കണമെങ്കിൽ മാൾവയും മധ്യമേഖലയും പിടിച്ചടക്കുകതന്നെ വേണം. ഇതിന് ചെറുതല്ലാത്ത പദ്ധതിയും ഒരുക്കവും വേണം’’ -മേഖലയിൽനിന്നുള്ള ഒരു കോൺഗ്രസ് നേതാവിെൻറ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.