ചെന്നൈ: വെല്ലൂർ ജില്ലയിലെ ആന്ധപ്രദേശ്- തമിഴ്നാട് സംസ്ഥാനതിർത്തിയിൽ രണ്ടിടങ്ങളിലായി റോഡിന് കുറുകെ മതി ൽ നിർമിച്ചു. വെല്ലൂർ ജില്ല കലക്ടർ എ.ഷൺമുഖസുന്ദരത്തിെൻറ ഉത്തരവിനെ തുടർന്നാണ് മാത്താണ്ഡകുപ്പത്തിലെ സൈന ഗുണ്ട, പൊന്നൈ എന്നീ രണ്ട് ചെക്പോസ്റ്റുകളിൽ റോഡിന് കുറുകെ അഞ്ചടി ഉയരത്തിൽ മതിൽകെട്ടിപ്പൊക്കിയത്.
അതേസമയം സേർക്കാട്, പാത്താലപള്ളി ഉൾപ്പെടെ നാല് അതിർത്തി ചെക്പോസ്റ്റുകൾ തുറന്നിടുമെന്നും അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയും ആന്ധ്രയിലെ ചിറ്റൂർ ജില്ലകളും അതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന പാതകളാണ് അടച്ചത്. മതിൽ നിർമാണത്തിൽ ആന്ധ്ര സർക്കാർ ശക്തിയായി പ്രതിഷേധിച്ചു. അതേസമയം പ്രസ്തുത നടപടി അവശ്യ സർവീസുകളെ ബാധിക്കില്ലെന്നാണ് വെല്ലൂർ കലക്ടർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.