Representative Image
ലഖ്‌നോ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന രാജ്യത്ത് ദിവസങ്ങള്‍ക്ക് മുമ്പ് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഏഷ്യന്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ ഉത്തര്‍ പ്രദേശിലും സിംഹങ്ങള്‍ക്ക് കോവിഡ് പിടിപ്പെട്ടിരിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ ഇറ്റാവ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. സിംഹങ്ങളെ നിലവില്‍ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍.
കോവിഡിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പരിപാലകരില്‍നിന്നോ പാര്‍ക്കിലെ ജീവനക്കാരില്‍നിന്നോ ആകാം കോവിഡ് പടര്‍ന്നതെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു.
ഹൈദരാബാദിലെ പാര്‍ക്കില്‍ എട്ട് സിംഹങ്ങള്‍ക്കാണ് വൈറസ് ബാധയേറ്റിരുന്നത്. സാര്‍സ്-കോവി2 വൈറസ് ആണ് കണ്ടെത്തിയിരുന്നത്.
ഇതോടെ രാജ്യത്തെ പല മൃഗശാലകളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഇന്ദോര്‍ മൃഗശാല അധികൃതര്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും മാംസം വേവിച്ച് നല്‍കാന്‍ തീരുമാനിച്ചു. മാംസം നല്‍കുമ്പോള്‍ ജീവനക്കാര്‍ പി.പി.ഇ കിറ്റ് ധരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.