ബംഗളൂരു: കർണാടകയിലെ പ്രമുഖ ലിംഗായത്ത് കേന്ദ്രമായ തുമകുരു സിദ്ധഗംഗ മഠാധിപതി ശ ിവകുമാര സ്വാമിജി സമാധിയായി. 111 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ 11.44ന് പഴയമഠത്തി ലായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം തീവ്രപരിചരണത്തിലായിരുന്നു. ഡിസം ബറിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയ നടത്തി ബംഗളൂരുവിൽ തിരിച്ചെത്തിയെങ്കിലും അണുബാധ മൂലം ബുധനാഴ്ച മുതൽ ആരോഗ്യനില വഷളായി.
1907 ഏപ്രിൽ ഒന്നിന് രാമനഗരയിലെ മാഗഡിയിൽ ജനിച്ച ശിവകുമാരസ്വാമി 1930ൽ സന്യാസിയായും 1941ൽ മഠാധിപതിയായും തെരഞ്ഞെടുക്കപ്പെട്ടു. 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന ബസേവശ്വേരയുെട അവതാരമായി ലിംഗായത്ത് വിശ്വാസികൾ കരുതുന്ന ശിവകുമാര സ്വാമി ‘നടെദാദുവ ദേവരു’ (നടക്കും ദൈവം) എന്നാണ് അറിയപ്പെടുന്നത്. കർണാടകയിലെ രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലയിൽ നിർണായക സ്വാധീനമുള്ള മഠാധിപതിയാണ്. സംസ്ഥാനത്ത് സ്കൂളുകളും കോളജുകളുമടക്കം 125ഒാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജുക്കേഷൻ സൊസൈറ്റിയുടെ തലവനാണ്. ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻനിർത്തി 2007ൽ കർണാടക രത്ന അവാർഡും 2015ൽ രാജ്യം പത്മഭൂഷൺ അവാർഡും നൽകി ആദരിച്ചു. 1965ൽ കർണാടക സർവകലാശാല ഡോക്ടറേറ്റ് നൽകി .
ശിവകുമാര സ്വാമിജിയോടുള്ള ആദര സൂചകമായി കർണാടകയിൽ മൂന്നു ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുദർശനത്തിനുശേഷം സംസ്കാരചടങ്ങുകൾ സംസ്ഥാന ബഹുമതിയോടെ ചൊവ്വാഴ്ച ൈവകീട്ട് 4.30ന് നടക്കും. സിദ്ധഗംഗ മഠാധിപതിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.