ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായത് വധശ്രമമല്ലെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ഫോ ണിൽ നിന്നുള്ള ലൈറ്റാണ് വന്നതെന്നും അത് സ്നിപ്പർ ഗണ്ണിൽ നിന്നുള്ളതല്ലെന്നും എസ്.പി.ജി ഡയറക്ടർ അറിയിച്ച ു.
ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൻെറ കത്ത് ലഭിച്ച വിവരം എസ്.പി.ജി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മൊബൈൽ ഫോണിൽ നിന്നുള്ള ലൈറ്റാണ് രാഹുലിൻെറ മുഖത്ത് പതിച്ചതെന്ന് എസ്.പി.ജി വ്യക്തമാക്കിയിട്ടുണ്ട്.
അമേത്തിയിൽ പത്രികാ സമർപ്പണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്ന് കോൺഗ്രസ് . ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകിയിരുന്നു. പത്രിക സമർപ്പണത്തിന് എത്തിയ രാഹുലിൻെറ മുഖത്ത് ഏഴ് തവണ ലേസർ പതിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. ഇത് സ്നിപ്പർ ഗണ്ണിൻെറ ലേസറാണോയെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.