ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെനതിരെ നിരോധനാജ്ഞ ലംഘിച്ച് ചൊവ്വാഴ്ച ജാമിഅ സംയുക്ത സമരി സമിതി ഡൽഹിയിൽ മാർച്ച് നടത്തി. മാർച്ച് തടയാൻ മണ്ഡി ഹൗസിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
ഇത് വകവെക്കാതെ ജാമിഅ, ജെ.എൻ.യു, ഡൽഹി സർവകലാശാല എന്നിവടങ്ങളിൽനിന്നും വിദ്യാർഥികളും അധ്യാപകരും മനുഷ്യാവകാശ പ്രവർത്തകരും മണ്ഡി ഹൗസിൽ എത്തി മാർച്ചുമായി മുന്നോട്ടുപോകുമെന്ന് നിലപാട് എടുത്തു. ഇതോടെ പൊലീസ് മാർച്ചിന് അനുമതി നൽകിയില്ലെങ്കിലും മറ്റു നടപടികളുണ്ടായില്ല.
ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച മാർച്ചിന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റിെൻറ നദീം ഖാൻ, ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, ഇടത് സംഘടന നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. മഹാത്മ ഗാന്ധി, അംബേദ്കർ തുടങ്ങിയവരുടെ കട്ടൗട്ടുകളും എൻ.ആർ.സിക്കും സി.എ.എക്കുമെതിരെ പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ജന്തർമന്തറിൽ പൊതുേയാഗം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.