ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിന് കര-വ്യോമ സേനകൾ രംഗത്ത്; പത്ത് മൃതദേഹങ്ങൾ കണ്ടെത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്രദേശത്ത് കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേരെയാണ് ഇവിടെ കാണാതായിരിക്കുന്നത്.

ജോഷിമഠ് പ്രദേശത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്.ഡി.ആർ.എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്‍റെ ആറ് നിരകളായി 600ഓളം ഉദ്യോഗസ്ഥർ ഇതിനകം തന്നെ പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം മെഡിക്കൽ സംഘങ്ങളും മേഖലയിലെത്തി.

ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകൾ ഡെറാഡൂണിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ഹെലികോപ്ടറുകളെ വിന്യസിക്കും. വെള്ളപ്പൊക്കം ഉണ്ടായതിന് തൊട്ടുപിന്നാലെ ഇന്തോ-ടിബറ്റൻ ബോർഡർ പട്രോളിംഗ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥർ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിരുന്നു. ചമോലിയിലെ തപോവന് സമീപം തുരങ്കത്തിൽ കുടുങ്ങിയ 16 പേരെയും ഐ.ടി.ബി.പി രക്ഷപ്പെടുത്തി.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. 

Tags:    
News Summary - Land and Air Force rescue operations in Uttarakhand; Ten bodies were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.