ബംഗളൂരു: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചുവേളി- ബംഗളൂരു എക്സ്പ്രസ് (16315/16) മൈസൂ രുവിലെത്തുന്നു. ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുന്നതിന് കഴിഞ്ഞദിവസം റെയിൽേവ ബോർഡ ് അനുമതി നൽകിയതോടെയാണ് ദീർഘനാളായുള്ള ആവശ്യം യഥാർഥ്യമാകുന്നത്. മൈസൂരുവിലേ ക്കുള്ള യാത്രക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുകയെന്നത്. ട്രെയിൻ മൈസൂരുവിലേക്ക് നീട്ടുമെങ്കിലും നിലവിലെ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. വൈകീട്ട് 4.45ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നുരാവിലെ 8.35ന് ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലെത്തും.
തുടർന്ന് 8.45ന് പുറപ്പെട്ട് 11.20ന് മൈസൂരുവിലെത്തും. സമയക്രമം ആയെങ്കിലും എന്നുമുതലാണ് ട്രെയിൻ മൈസൂരുവിലേക്ക് സർവിസ് ആരംഭിക്കുക എന്നത് ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെടുന്ന ട്രെയിനിന് കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. തിരിച്ച് മൈസൂരുവിൽനിന്നും ഉച്ചക്ക് 12.50ന് പുറപ്പെട്ട് വൈകീട്ട് 4.35ന് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് 4.50ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 9.35ന് കൊച്ചുവേളിയിലെത്തും.
ട്രെയിൻ മൈസൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മൈസൂരുവിലേക്ക് നീട്ടിയതോടെ ട്രെയിൻ ബാനസ്വാടിയിലേക്ക് നീട്ടുമെന്ന ആശങ്കക്കും വിരാമമായി. ബംഗളൂരുവിലെത്തുന്ന ട്രെയിനുകളിൽ പലതും സൗകര്യംകുറഞ്ഞ ബാനസ് വാടിയിലേക്ക് മാറ്റാൻ നേരേത്ത അധികൃതർ തീരുമാനിച്ചിരുന്നു. മൈസൂരുവിലേക്ക് നീട്ടിയതോടെ കൊച്ചുവേളി എക്സ്പ്രസ് ബാനസ് വാടിയിലേക്ക് മാറ്റാനുള്ള സാധ്യതയും അടഞ്ഞു. ഇതും ബംഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസമായി. കെങ്കേരി ഉൾപ്പെടെ സ്റ്റോപ്പ് അനുവദിച്ചതും നിരവധി യാത്രക്കാർക്ക് സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.