representational image
ന്യൂഡൽഹി: സ്കൂൾ വിദ്യഭ്യാസ നിലവാര സൂചികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പി.ജി.ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021-22 അധ്യയന വർഷത്തിലെ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. പഞ്ചാബും ഛണ്ഡീഗഡുമാണ് ഒന്നാം സ്ഥാനത്ത്. അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, തുല്യത, അധ്യാപക പരിശീലന നിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
പ്രചേസ്ത 3-ാം കാറ്റഗറിയിലാണ് കേരളം ഇടംപിടിച്ചത്. 580 മുതൽ 640 വരെ പോയിന്‍റുള്ള സംസ്ഥാനങ്ങളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. 609.7 ആണ് കേരളത്തിന് ലഭിച്ച പോയിന്‍റ്. ഛണ്ഡീഗഡിന് 659 പോയിന്‍റും പഞ്ചാബിന് 647.4 പോയിന്‍റുമാണുള്ളത്. പ്രചേസ്ത 2 കാറ്റഗറിയിലാണ് ഇരുസംസ്ഥാനങ്ങളും ഉൾപ്പെടുന്നത്.
1000ത്തിൽ 940ൽ അധികം പോയിന്‍റ് നേടിയാൽ ദക്ഷ് എന്ന ഗ്രേഡ് ആയിരിക്കും ലഭിക്കുക. 881നും 940നും ഇടയിൽ പോയിന്‍റ് ലഭിച്ചാൽ ഉത്കർഷ്, 821-880 അതിഉത്തം, 761-820 ഉത്തം, 701-760 പ്രചേസ്ത 1, 641-700 പ്രചേസ്ത 2, 581-640 പ്രചേസ്ത 3, 521-580 ആകാൻഷി 1, 461-520 ആകാൻഷി 2, 401-460 ആകാൻഷി 3 എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകൾ. ഇതിൽ ആദ്യ അഞ്ച് ഗ്രേഡുകളിൽ ഒരു സംസ്ഥാനവും ഉൾപ്പെട്ടിട്ടില്ല.
ആകാൻഷി 3 ഗ്രേഡിൽ ഉൾപ്പെട്ട അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് പട്ടികയിൽ പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.