ന്യൂഡല്‍ഹി: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണം രാജ്യത്തെ കാലാവസ്ഥ വ്യതിയാനമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.ജെ. രമേശ്. ജൂലൈയില്‍ കേരളത്തിലെ ജലസംഭരണികളില്‍ ജലനിരപ്പ് പതിവിനപ്പുറം കവിഞ്ഞുനിന്ന സമയത്താണ് പേമാരി ഉണ്ടായത്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വര്‍ഷകാലത്തില്‍ ഗണ്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1947ന് ശേഷം ഇന്ത്യയിലെ വര്ഷപാതത്തിെൻറ കൂടിയ തോത് 10 മുതല്‍ 15 സെൻറീമീറ്റര്‍ വരെ ഉയര്‍ന്നു. ഏറ്റവും കുറഞ്ഞ വര്‍ഷപാത തോത് അഞ്ച് സെൻറീമീറ്ററായി ഉയരുകയും ചെയ്തു. ഇത് ആഗോള താപനത്തിെൻറ അനന്തര ഫലമാണ്. കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളും റിപ്പോര്‍ട്ടുകളും രാജ്യം വിശദമായി പഠിക്കേണ്ടതുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളിലെയും സംഭരണികളിലെയും ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ നടക്കുകയും പുതിയ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം. ഇതിനായി ഒരേ മാര്‍ഗങ്ങള്‍ എല്ലായിടത്തും ഒരേ രീതിയില്‍ പരീക്ഷിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുമായി കൂടിയാലോചിച്ച് ഇതിനായി ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.