ശ്രീനഗർ: പപ്പയെ (മുത്തച്ഛൻ) പൊലീസ് ആണ് വെടിവെച്ചത്’ -ഇത് പറയുേമ്പാഴും ആ മൂന്നുവയസുകാരൻ ഞെട്ടലിൽ നിന്ന് പൂർണമായും മുക്തനായിരുന്നില്ല. മുത്തച്ഛൻ കൺമുന്നിൽ വെടിയേറ്റ് മരിച്ചതിെൻറ നടുക്കം വിട്ടൊഴിഞ്ഞ് കളിയും ചിരിയുമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതേയുള്ളൂ അവൻ.
ജമ്മു-കശ്മീരിലെ സോപോറിൽ ബുധനാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബഷീർ അഹമ്മദ് എന്ന വയോധികെൻറ പേരമകനാണിത്. മുത്തച്ഛെൻറ ചോരയിൽ കുതിർന്ന മൃതദേഹത്തിലിരുന്ന് ഭയന്ന് കരയുന്ന ഈ മൂന്നുവയസുകാരെൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബഷീർ അഹമ്മദിനെ കൊന്നത് സി.ആർ.പി.എഫ് ആണോ തീവ്രവാദികളാണോ എന്ന തർക്കത്തിലെ ശ്രദ്ധാകേന്ദ്രമായി ഈ ബാലൻ മാറുകയും ചെയ്തു.
സി.ആർ.പി.എഫുകാർ കൊന്നതാണെന്ന് ബഷീറിെൻറ വീട്ടുകാർ ആരോപിക്കുേമ്പാൾ, തങ്ങളാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്നും വീട്ടുകാർ തീവ്രവാദികളെ പേടിച്ച് ആരോപണമുന്നയിക്കുകയാണെന്നുമാണ് സുരക്ഷാ സേനയുടെ ഭാഷ്യം. ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.
തർക്കം തുടരവേ, തെൻറ മുത്തച്ഛനെ പൊലീസ് ആണ് വെടിവെച്ചതെന്ന് ഈ ബാലൻ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ‘ദി വയർ’. ശ്രീനഗറിെൻറ പ്രാന്തപ്രദേശത്തുള്ള ഇവരുടെ വീട്ടിലെത്തി ‘ദി വയർ’ ലേഖകൻ കുട്ടിയുമായി സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്.
‘പപ്പക്ക് എന്താണ് സംഭവിച്ച’തെന്ന് ലേഖകൻ ചോദിക്കുേമ്പാൾ ‘ഗോലി മാരി’ (വെടിവെച്ചു) എന്നാണ് കുട്ടി പറയുന്നത്. ‘ആര് വെടിവെച്ചു’ എന്ന് ചോദിക്കുേമ്പാൾ ‘പൊലീസ് വലേ നേ’ (പൊലീസുകാർ) എന്നും പറയുന്നു. ‘പപ്പ കൊ ഗോലി മാരി പൊലീസ്വാലേ നെ’, ‘പൊലീസ്വാലെ നേ േഗാലി മാരി’ (പൊലീസുകാരാണ് വെടിവെച്ചത്) എന്ന് ആവർത്തിക്കുന്നുണ്ട് കുട്ടി. മുത്തച്ഛനൊപ്പം കാറിൽ പുറത്തുേപായി വരുേമ്പാഴാണ് ഇവർ സംഘർത്തിനിടയിൽപ്പെട്ടത്. അക്കാര്യവും കുട്ടി പറയുന്നുണ്ട്. ‘മുഛെ ഗാഡി മേ മസാ ആയാ ഥാ. പപ്പ മർഗയ’ (ഞാൻ ആ യാത്ര നന്നായി ആസ്വദിച്ചു. പക്ഷേ, മുത്തച്ഛൻ കൊല്ലപ്പെട്ടു’ എന്നും കുട്ടി പറയുന്നുണ്ട്.
കുട്ടി മുത്തച്ഛെൻറ മൃതദേഹത്തിന് മുകളിൽ ഇരിക്കുന്ന ചിത്രവും ഒരു രാഷ്ട്രീയ റൈഫിൾസ് സൈനികൻ കുട്ടിയോട് അവിടെ നിന്ന് മാറാൻ ആംഗ്യം കാണിക്കുന്ന ചിത്രവുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഈ രണ്ട് ചിത്രങ്ങളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ട്വീറ്റ് ചെയ്തിരുന്നു. സുരക്ഷാസേനയിലെ ആരോ ആണ് ചിത്രങ്ങൾ പകർത്തിയതെന്നും വ്യക്തമാണ്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ചിത്രങ്ങളെടുക്കാനാണ് സൈനികർ തിടുക്കം കാട്ടിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
സംഭവസ്ഥലത്തുനിന്ന് കുട്ടിയെ സുരക്ഷ ഉദ്യോഗസ്ഥർ വീട്ടിലേക്ക് കൊണ്ടുപോകുന്ന വിഡിയോ ബുധനാഴ്ച ന്യൂസ് ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിരുന്നു. മുത്തച്ഛൻ കൊല്ലപ്പെടുന്നത് നേരിൽ കണ്ടതിെൻറ നടുക്കം മാറാതെ കരയുന്ന കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥർ ബിസ്കറ്റും ചോക്ലേറ്റും നൽകാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
ആരോപണങ്ങൾ നിഷേധിച്ച് പൊലീസ്
ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള സോപാറിൽ ബുധനാഴ്ച രാവിലെ 7.45ഓടെയാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സമീപത്തെ ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന തീവ്രവാദികൾ സി.ആർ.പി.എഫ് പട്രോള്‍ സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ, പേരക്കുട്ടിയുമായി കാറിൽ വന്ന ബഷീർ അഹമ്മദിന് തീവ്രവാദികളുെട വെടിയേറ്റു എന്നാണ് പൊലീസ് പറയുന്നത്. കാറില്‍ നിന്നിറങ്ങി സുരക്ഷിതസ്ഥലത്തേക്ക് മാറാനുള്ള ശ്രമത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
എന്നാൽ, ബഷീറിെൻറ സഹോദരൻ നസീർ അഹമ്മദ് ഇത് നിഷേധിക്കുന്നു. സുരക്ഷാസേന കാറിൽ നിന്ന് വിളിച്ചിറക്കി ബഷീറിനെ വെടിവെക്കുകയായിരുന്നെന്നാണ് നസീർ ആരോപിക്കുന്നത്. ‘സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വെടിയേറ്റതെങ്കിൽ എന്തുകൊണ്ടാണ് കാറിൽ വെടിയേറ്റ പാടുകളില്ലാത്തത്. പൊലീസ് നുണ പറയുകയാണ്’- നസീർ പറയുന്നു.
അതേസമയം, സി.ആർ.പി.എഫിനെ പ്രതിസ്ഥാനത്തുനിർത്തി സമൂഹ മാധ്യമങ്ങളിൽ പരക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് സോപോർ പൊലീസ് പറയുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.
ബഷീർ അഹമ്മദിെൻറ കുടുംബത്തിെൻറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കശ്മീർ റേഞ്ച് ഐ.ജി വിജയ് കുമാറും പറയുന്നു. അവർ തീവ്രവാദികളുടെ ഭീഷണിയെ തുടർന്നാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ബഷീറിെൻറ വീട്ടുകാർ ഉണ്ടായിരുന്നോ എന്നാണ് ഞാൻ ചോദിക്കുന്നത്. ആരാണ് വെടിവെച്ചതെന്ന് അവർ കണ്ടോ? സുരക്ഷാസേനയാണ് തങ്ങളുടെ പിതാവിനെ കൊന്നതെന്ന വിഡിയോ അവർ പ്രചരിപ്പിക്കുകയാണ്. ഇൗ ആരോപണം അടിസ്ഥാനരഹിതമാണ്. സംഭവത്തിന് ഏതെങ്കിലും ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ അവർ മുന്നോട്ടുവരണം. ഞങ്ങൾ നടപടിയെടുക്കാം.’ - വിജയ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബഷീർ അഹമ്മദിനെ തീവ്രവാദികളാണ് കൊന്നതെന്ന പ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന ആരോപണവും ശക്തമാണ്. പ്രതിസ്ഥാനത്ത് തീവ്രവാദികൾ ആയതിനാൽ പുലിസ്റ്റർ അവാർഡോ പ്രശസ്തിപത്രമോ ഈ േഫാട്ടോകൾ പ്രതീക്ഷിക്കേണ്ടയെന്നാണ് ബി.െജ.പി ഐ.ടി സെൽ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ വർഷത്തെ പുലിസ്റ്റർ പുരസ്കാരം ഇന്ത്യൻ സേനക്കെതിരായ ചിത്രങ്ങൾക്ക് കശ്മീരിലെ മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകൾക്ക് ലഭിച്ചതിനെ പരാമർശിച്ചായിരുന്നു ഇത്. ‘രാഹുൽ ഗാന്ധി പോലും കണ്ണീർ പൊഴിക്കില്ല, ആ കുട്ടിക്കുവേണ്ടി പോലും’- ബി.ജെ.പി ആരോപിച്ചു.
ഒരു കുരുന്നിെൻറ ഫോട്ടോ സൈനിക-രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും രംഗത്തെത്തി. കശ്മീരിലെ നശിച്ച സംഘർഷാവസ്ഥക്കിടെ എന്തുകാര്യവും പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ആ കുട്ടിയുടെ ദൈന്യത ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
കുട്ടിയുടെ ചിത്രം പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വക്താവും ട്വിറ്ററിൽ പങ്കുവെച്ചു. ‘ഇന്ത്യൻ ക്രൂരത’ (Indian Brutality), ‘കശ്മീരികളുടെ ജീവനും പ്രധാനമാണ്’ (KashmirLivesMatter) എന്നീ ഹാഷ് ടാഗുകളും അവർ ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.