ബംഗളൂരു: ഫാഷിസ്റ്റ് വിരുദ്ധ മുന്നണിക്ക് ദേശീയതലത്തിൽ അരങ്ങൊരുക്കാൻ വഴി തുറന്നിട്ട് കർണാടകയിൽ ൈകകോർത്ത കോൺഗ്രസ്-ജനതാദൾ സെക്കുലർ സഖ്യത്തിെൻറ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ബി.ജെ.പി വിരുദ്ധ ചേരിയിലെ മുഖ്യമന്ത്രിമാരും ദേശീയ-പ്രാദേശിക പാർട്ടി അധ്യക്ഷരും പെങ്കടുക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും സ്ഥാനമേൽക്കും. വിധാൻസൗധയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വൈകുന്നേരം 4.30നാണ് ചടങ്ങ്. ചൊവ്വാഴ്ച വൈകീട്ട് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ്-ജെ.ഡി.എസ് കോഒാഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഉപമുഖ്യമന്ത്രിക്ക് പുറമെ സ്പീക്കറെയും തെരഞ്ഞെടുത്തു. ഇരു പാർട്ടികളിലെയും മന്ത്രിമാരുടെ എണ്ണത്തിലും തീരുമാനമായി.
കോൺഗ്രസിലെ കെ.ആർ. രമേശ്കുമാറാണ് സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെ.ഡി.എസിന് നൽകും. 34 മന്ത്രിമാരിൽ 22 കോൺഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാർ ജനതാദളിനും വീതംവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യാനും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് വിശ്വാസവോെട്ടടുപ്പിനുശേഷം നടത്താനുമാണ് തീരുമാനം. ബാക്കിയുള്ള മന്ത്രിമാരെയും വകുപ്പുകളും വൈകാതെ ചേരുന്ന കോഒാഡിനേഷൻ കമ്മിറ്റിയോഗത്തിൽ തീരുമാനിക്കും.
ആഭ്യന്തരം, എക്ൈസസ്, ജലവിഭവം, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകൾ തീരുമാനിക്കുന്നത് ഇരുപാർട്ടികൾക്കുമിടയിൽ കീറാമുട്ടിയാവും. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കാബിനറ്റ് പദവി നൽകി ഏകോപന സമിതി അധ്യക്ഷനായി നിയമിച്ചേക്കും. ഇത്തവണ ദലിത് സ്ഥാനാർഥി എന്ന പരിഗണനകൂടി കണക്കിലെടുത്താണ് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ പരമേശ്വരയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ആവശ്യമുന്നയിച്ചിരുന്ന ഡി.കെ. ശിവകുമാറിനെ പ്രധാന വകുപ്പു നൽകി കോൺഗ്രസിന് തൃപ്തിപ്പെടുത്തേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.