ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് പരിശോധനയിൽ ഇളവില്ലെന്ന് കർണാടക സർക്കാർ. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ഫലം നിർബന്ധമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ ട്വീറ്റിൽ വ്യക്തമാക്കി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കർണാടകയുടെ ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
കർണാടകം അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. മുൻകരുതൽ നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.
കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.