ബംഗളുരു: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. മൂന്നുദിവസമായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് െചയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കർണാടക മാറി. 198 പേരാണ് ഇൗ ദിവസങ്ങളിൽ മരിച്ചത്. ഇതോടെ മരണസംഖ്യ 684 ആയി. ഞായറാഴ്ച മാത്രം 71മരണം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ 274 പേരാണ് ഇതുവരെ മരിച്ചത്.
കർണാടകയിൽ കഴിഞ്ഞദിവസം 2,627 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,525 ഉം ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 38,843 ആയി. 693 പേർ ഞായറാഴ്ച രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിവിധ ആശുപത്രികളിലായി 22,746 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 532 പേർ അത്യാഹിത വിഭാഗത്തിലാണ്. ബംഗളൂരുവിൽ 3,168 കണ്ടെയ്ൻമെൻറ് സോണുകളാണുള്ളത്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ഒാൺലൈനായി പരാതി സ്വീകരിക്കാനും ആവശ്യത്തിന് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തനം ക്രമീകരിക്കാനും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. ആശുപത്രികളിലും ശ്മശാനങ്ങളിലും ഡ്യൂട്ടിക്കായി പോകുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ വസ്ത്രം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.