ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിലെ ആദിവാസി കോളനിയിലേക്ക് റോഡില്ലാത്തതിനെ തുടർന്ന് മൃതദേഹം എത്തിച്ചത് വടിയിൽ കെട്ടിതൂക്കി. മുടിഗെരെ താലൂക്കിലാണ് സംഭവം.
തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കിൽ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ 55കാരിയായ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടർന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പിൽ പൊതിഞ്ഞുകെട്ടി വടിയിൽ കെട്ടി തൂക്കി ചുമടായി െകാണ്ടുവരുകയായിരുന്നു.
മൂന്നു കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡില്ലാത്തത്. വർഷങ്ങളായി റോഡില്ലാത്തതിനാൽ ഇവർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ശാരദാമ്മയുടെ മകൻ മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.