ബംഗളൂരു: കൂറുമാറ്റ ഭീഷണി നിലനിൽക്കെ, വിധാൻ സൗധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എല്ലാ എം.എൽ .എമാരെയും റിസോർട്ടിലേക്ക് കൊണ്ടുപോയി. യോഗത്തിന് ശേഷമാണ് ടൂറിസ്റ്റ് ബസിൽ ബെംഗളൂരുവിന് സമീപമുള്ള ഈഗിള്‍ ടണ്‍ റിസോര്‍ട്ടിലേക്ക് 75 എം.എൽ.എമാരെയും മാറ്റിയത്. കർണാടക പി.സി.സി പ്രസിഡൻറ് ദിനേഷ് ഗുണ്ടുറാവുവും എം.എൽ.എമാർക്കൊപ്പം ബസ്സിലുണ്ട്.
കോൺഗ്രസിന് ആകെ 80 എം.എൽ.എമാരാണ് കർണാടകയിലുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. നാല് വിമത എം.എൽ.എമാർ ഇന്ന് യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഉമേഷ് യാദവ്, രമേശ് ജാകർഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് വിട്ടുനിന്നത്. യോഗത്തിന് എത്താതിരുന്ന ബി. നാഗേന്ദ്രയും ഉമേഷ് യാദവും അസൗകര്യം അറിയിച്ച് കത്തുനല്‍കിയിരുന്നു. രമേഷ് ജാകർഹോളിക്കും കെ.മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.
കർണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു ശ്രമിക്കുന്നത്. 50 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് ഭരണപക്ഷത്തെ എം.എൽ.എമാരെ സമീപിക്കുന്നതെന്നും അതിന് തെൻറ കയ്യിൽ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.