ബംഗളൂരു: കർണാടകയിൽ വിശ്വാസ വോെട്ടടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, തിരക്കിട് ട അനുനയ ചർച്ചയുമായി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ നേതാക്കൾ. വിമത പക്ഷത്തുനിന്ന് തിരി ച്ചെത്തി രാജി പിൻവലിച്ച മുൻ ആഭ്യന്തരമന്ത്രി കൂടിയായ രാമലിംഗ െറഡ്ഡിയെ ഉപയോഗിച ്ച് വിമതരെ പിന്തിരിപ്പിക്കാനാണ് ശ്രമം.
പക്ഷേ, ഇൗ ഉദ്യമം ഫലം കണ്ടില്ലെന്നാണ് വിവ രം. ശനിയാഴ്ച ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ വസതിയിലെത്തിയ രാമലിംഗ റെഡ്ഡി വിമതരുമായി ഫോണിൽ ബന്ധപ്പെെട്ടങ്കിലും അവർ പ്രതികരിച്ചിട്ടില്ല. ഇൗ സമയം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും മന്ത്രി എച്ച്.ഡി. രേവണ്ണയും ദേവഗൗഡയുടെ വസതിയിലുണ്ടായിരുന്നു. രാമലിംഗ റെഡ്ഡിയോട് അടുപ്പമുള്ള കോൺഗ്രസ് എം.എൽ.എമാരായ എസ്.ടി. സോമശേഖർ, മുനിരത്ന, എം.ടി.ബി. നാഗരാജ്, ബൈരതി ബസവരാജ് എന്നിവരെ തിരിച്ചെത്തിക്കാനാണ് സഖ്യത്തിെൻറ ശ്രമം. എന്നാൽ, വിമത എം.എൽ.എമാർ രാജിയിൽത്തന്നെ ഉറച്ചുനിൽക്കുന്നത് ഭൂരിപക്ഷം തെളിയിക്കാമെന്ന സർക്കാറിെൻറ പ്രതീക്ഷകളെ കെടുത്തുകയാണ്.
സർക്കാറിെൻറ പതനമുറപ്പാവുന്ന സാഹചര്യത്തിൽ കൂടുതൽ എം.എൽ.എമാർ ഭരണപക്ഷത്തുനിന്ന് മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാജിവെച്ചവരെ കൂടാതെ ആരോഗ്യപരമായ കാരണം പറഞ്ഞ് സഭയിൽനിന്ന് ശ്രീമന്ത് പാട്ടീൽ, ബി. നാഗേരന്ദ എന്നീ കോൺഗ്രസ് എം.എൽ.എമാരും വിട്ടുനിൽക്കുന്നുണ്ട്. ഇവരും ബി.ജെ.പി വലയത്തിലാണ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സർക്കാറിെൻറ തുടക്കം മുതൽ വിമത നീക്കം നടത്തിയയാളാണ് ബെള്ളാരി റൂറൽ എം.എൽ.എയായ ബി. നാഗേന്ദ്ര. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഡോ. ഉമേഷ് ജാദവ് രാജിവെച്ച് ബി.െജ.പിയിൽ ചേരുകയും മഹേഷ് കുമത്തള്ളി, രമേശ് ജാർക്കിഹോളി എന്നിവർ രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ തുടർച്ചയായി സമീപിക്കുകയാണെന്ന് ശനിയാഴ്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻറും എം.എൽ.എയുമായ ഇൗശ്വർ ഖണ്ഡ്രെ ആരോപിച്ചു.
രാജിെവക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റഹിംഖാനെ ബി.ജെ.പി നേതാക്കൾ സമീപിച്ചതായി വെളിെപ്പടുത്തിയ ഖണ്ഡ്രെ, പണവും അധികാരവുമാണ് വാഗ്ദാനമെന്നും ഒാപറേഷൻ താമര കർണാടകയുടെ ശാപമാണെന്നും പറഞ്ഞു. യുവജന-കായിക മന്ത്രിയായ റഹിംഖാൻ രാജിവെക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു.
രാജിവെച്ച മുതിർന്ന കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു അന്ന് മന്ത്രി റഹിംഖാൻ പറഞ്ഞത്. കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരാൻ കൂടുതൽ എം.എൽ.എമാർ തയാറെടുക്കുന്നുണ്ടെന്ന് മുൻ കോൺഗ്രസ് എം.എൽ.എ കെ.എൻ. രാജണ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.