കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം
കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് രണ്ടായി പിളർന്നു; പൈലറ്റടക്കം 18 മരണം
ബേബിയിൽ 11 പേരെ പ്രവേശിപ്പിച്ചു
ബേബി മെമോറിയൽ ആശുപത്രിയിൽ 11 പേരെ പ്രവേശിപ്പിച്ചു.
യാത്രക്കാരുടെ മരണത്തിൽ മുഖ്യമന്ത്രി രേഖപ്പെടുത്തി
ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിൻെറ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. യാത്രക്കാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
15 പേരുടെ നില അതിഗുരുതരം
15 പേരുടെ നില അതിഗുരുതരം. പരിക്കേറ്റവർ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിലും കോഴിക്കോട് മിംസ് ആശുപത്രിയിലും
മരിച്ചവരിൽ രണ്ടു വനിത യാത്രക്കാർ
രണ്ടു വനിത യാത്രക്കാർ മരിച്ചവരിൽ ഉൾപ്പെടും. സഹപൈലറ്റ് അഖിലേഷിനും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.
വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു
വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. 0483 2719493
പൈലറ്റ് ഉൾപ്പെടെ മൂന്നുപേർ മരിച്ചതായി സൂചന
പൈലറ്റ് ഉൾപ്പെടെ മൂന്നുപേർ മരിച്ചതായി സൂചന. പരിക്കേറ്റ എട്ടുപേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ.ഡി.ആർ.എഫിന് നിർദേശം
രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരാൻ എൻ.ഡി.ആർ.എഫിന് നിർദേശം നൽകി. മലപ്പുറം കോഴിക്കോട് കലക്ടർമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിക്കുന്നു.
കനത്ത മഴയിൽ കാഴ്ച മറഞ്ഞു; വസന്തിന് നഷ്ടമായത് സ്വന്തം ജീവൻ
കരിപ്പൂർ: കനത്ത മഴയിൽ കാഴ്ച മറഞ്ഞതിനെ തുടർന്നുണ്ടായ വിമാന അപകടത്തിൽ പൈലറ്റിന് നഷ്ടമായത് സ്വന്തം ജീവൻ. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് സതെ ദീപക് വസന്ത് ആണ് മരിച്ചത്. കനത്ത മഴ കാരണം പൈലറ്റിന് പൈലറ്റിന് കാണാൻ കഴിഞ്ഞത് രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ്. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്ക് നീങ്ങിയ വിമാനം വീണ്ടും േടക് ഓഫ് ചെയ്യുന്നതിനിടെയാണ് താഴേക്ക് പതിച്ചത്. ഉയരത്തിലേക്ക് കെട്ടിപ്പൊക്കിയ കരിപ്പൂരിലെ ടേബ്ൾ ടോപ് റൺവേയിൽനിന്ന് കൊണ്ടോട്ടി-കുന്നുംപുറം റോഡിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന് തീ പിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായി.
ഹെൽപ്പ്ലൈൻ നമ്പർ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ദുബൈ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി 04952376901 നമ്പറിൽ ബന്ധപ്പെടാം
ആംബുലൻസുകളും അഗ്നിരക്ഷാ വാഹനങ്ങളും തിരിച്ചു
മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് ആംബുലൻസുകളും അഗ്നിരക്ഷാ വാഹനങ്ങളും വിമാനത്താവളത്തിലേക്ക് തിരിച്ചു. 32 108 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി നിലവിൽ വിമാനത്താവളത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.