ന്യൂഡൽഹി: പുറത്താക്കപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്ര ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടത്തിയ ആരോപണം അസംബന്ധമെന്ന്എ.എ.പി നേതാവ് മനീഷ് സിസോദിയ. കപിൽ മിശ്രയുടെ ആരോപണങ്ങൾ പ്രതികരണം അർഹിക്കുന്നതോ വസ്തുതകൾക്ക് നിരക്കുന്നതോ ഒന്നുമില്ല. മോശമായ പ്രകടനത്തിന്റെ പേരിലാണ് അദ്ദേഹം പുറത്താക്കപ്പെട്ടതെന്നും സിസോദിയ പറഞ്ഞു.
ഡൽഹിയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്രിവാളിന് രണ്ട് കോടി നൽകുന്നത് കണ്ടെന്നാണ് കപിൽ മിശ്ര ഇന്ന് ആരോപിച്ചത്. തെൻറ സ്ഥാനചലനത്തിന് കാരണം ഇതാണ്. കെജ്രിവാൾ സത്യസന്ധനാണെന്നാണ് തങ്ങൾ വിശ്വസിച്ചിരുന്നത്. അഴിമതിക്കെതിരെ കെജ്രിവാൾ കർശന നടപടി സ്വീകരിക്കുമെന്ന് കരുതിയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു.
പ്രകടനം മോശമായതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ തൽസ്ഥാനത്ത് നീക്കുകയായിരുന്നു എന്നാണ് ആം ആദ്മി നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.