ബംഗളൂരു: യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസി( ട്രെയിൻ നമ്പർ 16527)െൻറ പുതിയ സമയമാറ്റം ചെന്നൈ സെൻട്രൽ- മംഗലാപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് മെയിലിെൻറ (ട്രെയിൻ നമ്പർ 12601) കൃത്യനിഷ്ഠക്ക് വേണ്ടിയാണെന്ന് ദക്ഷിണ റെയിൽവേ അധികൃതർ. സൂപ്പർ ഫാസ്റ്റ് ട്രെയിനായ ചെന്നൈ മെയിൽ കേരളത്തിലെ സ്റ്റേഷനുകളിൽ പിടിച്ചിട്ട് എക്സ്പ്രസ് ട്രെയിനായ യശ്വന്ത്പൂർ- കണ്ണൂർ കടത്തിവിടുന്നതായി പരാതികൂടി ഉയർന്ന സാഹചര്യത്തിലാണ് പുതിയ സമയക്രമം നടപ്പാക്കിയതെന്നും അധികൃതർ വിശദീകരിച്ചു. യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് ആഗസ്റ്റ് 15ന് നിലവിൽവന്ന സമയമാറ്റത്തിന് ശേഷം പാലക്കാട് മുതൽ കണ്ണൂർ വരെ ഇഴഞ്ഞിഴഞ്ഞാണ് സർവിസ് നടത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബംഗളൂരുവിൽനിന്ന് വടക്കൻ കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കണമെന്ന ഏറെ കാലത്തെ ബംഗളൂരു പ്രവാസികളുടെ മുറവിളികൾക്കൊടുവിലാണ് 2001 ജനുവരി ഒന്നുമുതൽ ദക്ഷിണ പശ്ചിമ റെയിൽവേ യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് സർവിസ് തുടങ്ങിയത്. രാത്രി എട്ടിന് യാത്ര ആരംഭിച്ച് രാവിലെ എട്ടിന് കണ്ണൂരിലെത്തിയിരുന്ന ട്രെയിനിെൻറ സമയം ൈവകാതെ ദക്ഷിണ റെയിൽവേ അധികൃതരുടെ ഇടപെടലോടെ വെട്ടിക്കുറക്കുകയായിരുന്നു. മൂന്നുവർഷം മുമ്പ് കോയമ്പത്തൂരിൽ ഇൗ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയിലെ തമിഴ്നാട് ലോബിയുടെ ചരടുവലി കാരണമായിരുന്നു. ഇൗ മാറ്റത്തോടെ ലക്ഷ്യസ്ഥാനത്ത് ഒരു മണിക്കൂർ ൈവകിയെത്തിയിരുന്ന ട്രെയിൻ പുതിയ സമയക്രമത്തിൽ രണ്ടു മണിക്കൂറാണ് അധികമെടുക്കുന്നത്.
ചെന്നൈ മെയിലിെൻറ സമയം തിരുവള്ളൂർ മുതലും യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിെൻറ സമയം സേലം മുതലുമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സേലം മുതൽ കോയമ്പത്തൂർ വരെ ചെന്നൈ മെയിലിന് മുന്നിലും കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ചെന്നൈ മെയിലിന് പിന്നിലുമായാണ് യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് സർവിസ് നടത്തുന്നത്. ചെന്നൈ മെയിൽ സൂപ്പർ ഫാസ്റ്റ് ട്രെയിനാണെങ്കിലും പാലക്കാട് കഴിഞ്ഞാൽ കണ്ണൂർ വരെ 14 സ്റ്റോപ്പുകളുണ്ട്. എന്നാൽ, യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിനാവെട്ട പാലക്കാടിനും കണ്ണൂരിനുമിടയിൽ ഏഴു സ്റ്റോപ്പുകളേയുള്ളൂ. ദക്ഷിണ റെയിൽവേ അധികൃതരുടെ പിടിപ്പുകേട് കാരണം ട്രെയിൻ അനാവശ്യമായി വൈകുന്നതാണ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.