ചെന്നൈ: കാഞ്ചിപുരത്ത് സ്വകാര്യ മരംമുറി യൂനിറ്റുകളിൽ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്ന 42 കരാർ തൊഴിലാളികളെ റവന്യൂ അധികൃതർ മോചിപ്പിച്ചു.16 പേർ കുട്ടികളാണ്. കാഞ്ചിപുരം, റാണിപേട്ട സബ്കലക്ടർമാരുടെ ഉത്തരവനുസരിച്ചാണ് റെയ്ഡ് നടത്തിയത്. നടരാജൻ എന്നയാളാണ് സ്ഥാപനങ്ങൾ നടത്തുന്നത്.
ഇയാളിൽനിന്ന് പതിനായിരം രൂപ കടം വാങ്ങിയതിന് അഞ്ചുവർഷംവരെ യൂനിറ്റിൽ പണിയെടുത്തു വരുന്നവരുണ്ട്. തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പുറത്തേക്കു പോകാൻ അനുവദിക്കാറില്ല. കുട്ടികളെയും ഗർഭിണികളെയും വിറകു വെട്ടാനും നിയോഗിക്കുന്നതായി കണ്ടെത്തി.
വായ്പത്തുക തിരിച്ചു നൽകേണ്ടതില്ലെന്നും തൊഴിലാളികളോട് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനും അധികൃതർ ഉത്തരവിട്ടു. ഇവരുടെ പുനരധിവാസത്തിനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.