ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ ്. കോൺഗ്രസ് പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ മുന്നേറികൊണ്ടിരിക്കയാണ്. മധ്യപ്രദേശിൽ ഫലം മാറികൊണ്ടിരിക്കുന ്നു. എന്നാൽ കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കമൽനാഥ് പറഞ്ഞു.
230 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ 116 ആണ് കേവല ഭൂരിപക്ഷം. മധ്യപ്രദേശിൽ വോെട്ടണ്ണൽ ആരംഭിച്ചതു മുതൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചു. 95 സീറ്റുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. സംസ്ഥാനത്ത് കോൺഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിെയ പ്രഖ്യാപിച്ചിട്ടില്ല. മത്സരരംഗത്തുണ്ടായിരുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ സചിൻ പൈലറ്റിനും മുതിർന്ന നേതാവ് അശോക് ഖേലോട്ടിനുമാണ് സാധ്യതകൾ. രാജസ്ഥാനിലെ മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് പാർട്ടി പ്രസിഡൻറ് തീരുമാനിക്കുന്നാണ് അശോക് ഖേലോട്ട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.