മുംബൈ: സി.ബി.െഎ ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിൽ നേരത്തേ സംശയമുണ്ടായിരുന്നുവെന്നും എന്നാൽ, ഇപ്പോഴില്ലെന്നും മകൻ. മൂന്നുവർഷം മുമ്പ് അപ്രതീക്ഷിതമായി പിതാവ് മരിച്ചതിൽ തനിക്ക് സംശയങ്ങളൊന്നുമില്ലെന്ന് 21കാരനായ അനൂജ് ലോയ വ്യക്തമാക്കി. ‘‘നേരത്തേ ഞാൻ വൈകാരിക സംഘർഷത്തിലായിരുന്നു. അതുകൊണ്ടുതന്നെ പിതാവിെൻറ പൊടുന്നനെയുള്ള മരണം സംബന്ധിച്ച് സംശയങ്ങളുണ്ടായി. ഇപ്പോൾ ഒന്നുമില്ല. എെൻറ മുത്തശ്ശിക്കും അമ്മായിക്കും നേരത്തേ ചില സംശയങ്ങളുണ്ടായിരുന്നു. അവർ ഇക്കാര്യം പറയുകയും ചെയ്തു. ഇപ്പോൾ അവർക്കും സംശയമില്ല’’ -അനൂജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട് എൻ.ജി.ഒകളും രാഷ്ട്രീയ പ്രവർത്തകരും മറ്റും കുടുംബത്തെ ശല്യപ്പെടുത്തരുതെന്ന് അനൂജ് നിറകണ്ണുകളോടെ അഭ്യർഥിച്ചു. ‘‘ചില എൻ.ജി.ഒകളിൽനിന്നും രാഷ്ട്രീയ പ്രവർത്തകരിൽനിന്നും ഞങ്ങളുെടമേൽ സമ്മർദമുണ്ടായിരുന്നു. ആരുടെയും പേര് വെളിപ്പെടുത്തുന്നില്ല. പിതാവിെൻറ മരണത്തെക്കുറിച്ച് തുടർച്ചയായി ചോദിക്കുന്നതിൽനിന്ന് ദയവുചെയ്ത് ഒഴിവാക്കണം’’ -പുണെ കേന്ദ്രമായ കോളജിൽ രണ്ടാംവർഷ നിയമ വിദ്യാർഥിയായ അനൂജ് പറഞ്ഞു.
സൊഹ്റാബുദ്ദീന്‍ ശൈഖ്, തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വാദം കേട്ട ജസ്റ്റിസ് ലോയ 2014 ഡിസംബർ ഒന്നിനാണ് നാഗ്പുരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സഹപ്രവർത്തകെൻറ മകളുടെ വിവാഹത്തിൽ പെങ്കടുക്കാനാണ് ലോയ നാഗ്പുരിൽ പോയത്.
#WATCH: Anuj Loya, Justice Loya's son says, 'we are convinced that his was a natural death. We do not have any suspicion about it.' pic.twitter.com/WqghpxvXGx
— ANI (@ANI) January 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.