നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധന ഹരജിയാണ് തള്ളിയത്. കോവിഡിെൻറ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

ഹരജിയിൽ പുതുതായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭുഷൻ, ബി.ആർ.ഗവായ്, കൃഷ്ണ മുരി എന്നിവർ നിരീക്ഷിച്ചു. ജഡ്ജിമാരുടെ ചേംബറിലാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. നേരത്തെ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ 11 വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ്, ചത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്. സെപ്തംബർ ഒന്നിന് തുടങ്ങിയ ജെ.ഇ.ഇ പരീക്ഷ ആറ് വരെ നീണ്ടു നിൽക്കും. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. 

Tags:    
News Summary - JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.