ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയ ുമായ ജയപ്രദ. ഇത്തരം വ്യക്തികൾ വിജയിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.
സമൂഹത്തിൽ സ ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലേ? സ്ത്രീകൾ എവിടെ പോകുമെന്നും അവർ ചോദിച്ചു. അദ്ദേഹം കരുതുന്നത് താൻ രാംപൂറിൽ നിന്ന് പോടിച്ചോടുമെന്നാണ്. എന്നാൽ താൻ തിരിച്ചുപോകില്ലെന്നും ജയപ്രദ വ്യക്തമാക്കി.
അസംഖാൻ തനിക്കെതിരെ നടത്തിയ പരമാർശത്തിൽ പുതുമ തോന്നുന്നില്ല. 2009 ൽ ഞാൻ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ നടത്തിയ പരമാർശത്തിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല. താനൊരു സ്ത്രീയാണ്. ഇപ്പോഴും അദ്ദേഹം അന്ന് പറഞ്ഞ പരാമർശങ്ങൾ ആവർത്തിക്കാൻ കഴിയില്ല -അവർ പറഞ്ഞു.
അതിനിടെ, ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ അസംഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.