ജസ്വന്ത് സിങ്ങിെൻറ മകൻ കോൺഗ്രസിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിെൻറ മകനും രാജസ്ഥാൻ ബി.ജെ.പി നിയമസഭാംഗവുമായ മാനവേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ച രാവിലെ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയാണ് ഇദ്ദേഹം കോൺഗ്രസ് അംഗ്വതം സ്വീകരിച്ചത്.

കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ്, അവിനാഷ് പാണ്ഡെ, രൺദീപ് സിങ് സുർജേവാല എന്നിവരോടൊപ്പമാണ് മാനവേന്ദ്ര സിങ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചത്. നിലവിൽ ബാർമർ എം.എൽ.എയായ മാനവേന്ദ്ര സെപ്റ്റംബറിൽ അദ്ദേഹത്തിെൻറ മണ്ഡലത്തിൽ നടത്തിയ റാലിയിലാണ് ബി.ജെ.പി വിട്ടതായി പ്രഖ്യാപിച്ചത്.

രജ്പുത് വിഭാഗക്കാരനായ മാനവേന്ദ്ര പാർട്ടിയിലെത്തുന്നതോടെ ബി.ജെ.പിയുടെ പരമ്പരാഗത വോട്ട്ബാങ്കിൽ വിള്ളലുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തെരെഞ്ഞടുപ്പ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ജസ്വന്ത് സിങ്ങിന് ബി.ജെ.പി ടിക്കറ്റ് നൽകിയിരുന്നില്ല. വീണുപരിക്കേറ്റ ജസ്വന്ത് സിങ് നാലു വർഷമായി അബോധാവസ്ഥയിലാണ്.

Tags:    
News Summary - Jaswant Singh's son in congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.