ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ രാജ്യെമാന്നടങ്കം അടച്ചുപൂട്ടിയ നേരത്തും പൗരത്വ സ മരക്കാരോട് പ്രതികാര നടപടിയുമായി കേന്ദ്രം മുന്നോട്ട്. കോവിഡ് ഭീഷണി മുന്‍നിര്‍ത്ത ി രാജ്യത്തെ ജയിലുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കുമ്പോഴാണ് പൗര ത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പൊലീസ് വേട്ടയാടുന്നത്. രാജ്യത്ത് പൗരത്വ സമരങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയയില്‍ സമരസമിതി നേതാവായ സഫൂറ സര്‍ഗാറിനെയാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
പൗരത്വ സമരത്തിനെതിരെ സംഘ്പരിവാര്‍ ആസൂത്രിതമായി വര്‍ഗീയാക്രമണം നടത്തിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വ സമരത്തിന് തുടക്കമിട്ടുവെന്ന് ആരോപിച്ചാണ് ജാമിഅ സംയുക്ത സമര സമിതിയിലുണ്ടായിരുന്ന സഫൂറയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ജനതാദള്‍ യുവജനവിഭാഗം ഡല്‍ഹി സംസ്ഥാന പ്രസിഡൻറും ഗവേഷക വിദ്യാര്‍ഥിയുമായ മീരാന്‍ ഹൈദറിനെ ഏപ്രില്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. സഫൂറയെ പൗരത്വ സമരം നടന്ന ജാഫറാബാദ് മെട്രോ സ്റ്റേഷന് താഴെ നിന്നുള്ള വിഡിയോയില്‍ കണ്ടുവെന്നു പറഞ്ഞാണ് അറസ്റ്റ്. ജാഫറാബാദില്‍ സമരം സംഘടിപ്പിച്ചത് സഫൂറ സര്ഗറാണെന്ന് ഡല്‍ഹി പൊലീസ് ജോയൻറ് കമീഷണര്‍ അലോക് കുമാര്‍ ആരോപിച്ചു.
പാര്‍ലമെൻറ് പൗരത്വ ഭേദഗതി നിയമം പാസാക്കിയപ്പോഴേക്കും സമരം പൊട്ടിപുറപ്പെട്ട ജാമിഅയില്‍ പൊലീസ് നടത്തിയ അതിക്രമത്തിനുശേഷം സമരം നിലനിര്‍ത്തിയിരുന്നത് എല്ലാ വിദ്യാര്‍ഥി സംഘടന പ്രതിനിധികളും അടങ്ങുന്ന ജാമിഅ സമര സമിതിയായിരുന്നു. അതില്‍ ഭാഗഭാക്കായിരുന്നു സഫൂറ.
അന്വേഷണത്തിനെന്നു പറഞ്ഞ് വളിച്ചുവരുത്തി ഡല്‍ഹി പൊലീസ് മീരാന്‍ ഹൈദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആര്.ജെ.ഡി രാജ്യസഭാംഗം മനോജ് ഝാ ആരോപിച്ചിരുന്നു. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ മീരാന്‍ ഹൈദറിനെ വിട്ടുകൊടുക്കുകയും ചെയ്തു. ഏപ്രില്‍ ആറിന് കസ്റ്റഡി കാലാവധി കോടതി വീണ്ടും നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.