പഞ്ച്കുള (ഹരിയാന): മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ‘ദേരാ സച്ചാ സൗദ’ തലവനായ ആൾദൈവം ഗുർമ ീത് റാം റഹീം സിങ് ഉൾപ്പെടെ നാലു പേർക്ക് പഞ്ച്കുള സി.ബി.ഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിൽ ഇവർ കുറ് റക്കാരാണെന്ന് കഴിഞ്ഞ െവള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി റോത ്തക്കിലെ സുനാരിയ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതികൾ ശിക്ഷാ വിധി കേട്ടത്.
നിലവിൽ സ്വന്തം ആശ്രമത്തിനുള്ളിൽ നടന്ന മാനഭംഗ കേസുകളിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരുന്ന ഗുർമീതിന് പുറമെ നിർമൽ സിങ്, കുൽദ്വീപ് സിങ്, കൃഷൻ ലാൽ എന്നിവർക്കാണ് സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിങ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.
2002 ഒക്ടോബറിലാണ് മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റു മരിച്ചത്. ഛത്രപതിയുടെ ഉടമസ്ഥതയിലുള്ള ‘പൂര സച്ച്’ എന്ന പത്രത്തിൽ കത്ത് പ്രസിദ്ധീകരിച്ചതിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം. സിർസയിലെ ദേരാ ആസ്ഥാനത്ത് അന്തേവാസികളായ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു കത്ത്. തുടർന്ന് ഛത്രപതിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിെൻറ ഭാഗമായി സി.ബി.ഐ അന്വേഷിച്ച കേസിൽ 2007ൽ കുറ്റപത്രം സമർപ്പിച്ചു.
നേരത്തേ മാനഭംഗക്കേസിെൻറ വിധിയെ തുടർന്ന് 2017 ആഗസ്റ്റിൽ ഇദ്ദേഹത്തിെൻറ അനുയായികൾ നടത്തിയ അക്രമങ്ങളിലും പൊലീസ് വെടിവെപ്പിലും 38 പേർ മരിച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് കോടതിക്കും ജയിലിനും പുറത്ത് പൊലീസ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.