സിഖ് യുവാക്കളെ പാകിസ്താനിൽ പരിശീലിപ്പിക്കുന്നു –ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ  സിഖ് യുവാക്കളെ പാകിസ്താനിലെ െഎ.എസ്.െഎ കേന്ദ്രങ്ങളിൽ പരിശീലിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വെളിപ്പെടുത്തൽ. കാനഡയിൽനിന്നടക്കമുള്ള സിഖ് യുവാക്കളിൽ ഇന്ത്യക്കെതിരായ വിദ്വേഷം കുത്തിനിറക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പാർലമെൻറിെൻറ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് മൊഴി നൽകി. തീവ്രവാദ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളും ഇൻറർനെറ്റും ദുരുപയോഗം ചെയ്ത് യുവാക്കളെ തീവ്രവാദികളാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്തമാക്കുന്നു. ‘കേന്ദ്ര സായുധ പൊലീസ് സേനയും ആഭ്യന്തര സുരക്ഷിതത്വവും- വിലയിരുത്തലും പ്രതികരണ സംവിധാനവും’ എന്ന എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ഇൗ വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോർട്ട് തിങ്കളാഴ്ച പാർലമെൻറിൽ സമർപ്പിച്ചു. മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയാണ് കമ്മിറ്റി അധ്യക്ഷൻ.

ആഭ്യന്തര സുരക്ഷിതത്വത്തിനു നേരെയുള്ള പുതിയ വെല്ലുവിളിയാണ് സമൂഹമാധ്യമവും ഇൻറർനെറ്റും വഴിയുള്ള ഭീകരവാദ പ്രചാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇൻറലിജൻസ് ഏജൻസികളെയും മറ്റും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ട്. യുദ്ധമേഖലയിൽനിന്ന് തീവ്രവാദ സ്വഭാവമുള്ളവർ തിരിച്ചുവരുന്നതും ഒറ്റപ്പെട്ട അക്രമങ്ങളും വെല്ലുവിളിയാണ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദീെൻറ ഒരു വിഭാഗം എന്നിവയുടെ പ്രധാന ലക്ഷ്യമായി ഇന്ത്യ തുടരുകയാണ്.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള െഎസ്.എസും അൽഖാഇദയും പുതിയ വെല്ലുവിളി ഉയർത്തുകയാണ്. ഒപ്പം ഇടതു തീവ്രവാദവും ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നു. ഇടത് തീവ്രവാദ സംഘടനകളിൽ സി.പി.െഎ - മാവോയിസ്റ്റാണ് ഏറ്റവും വലിയ ശക്തി. സിഖ് തീവ്രവാദത്തിന് ഉണർവുണ്ടായെന്ന് റിേപ്പാർട്ട്  പറയുന്നു. പഞ്ചാബിലും മറ്റ് പ്രദേശങ്ങളിലും ഭീകരപ്രവർത്തനം നടത്താനായി പാകിസ്താനിലെ ഭീകര ഗ്രൂപ്പുകളുടെ കമാൻഡർമാർ െഎ.എസ്.െഎയിൽനിന്ന് സമ്മർദം നേരിടുകയാണ്.  ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായത് ജയിലിൽ കിടന്ന പ്രവർത്തകർ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, ക്രിമിനലുകൾ, കള്ളക്കടത്തുകാർ എന്നിവരെ ഭീകര ആക്രമണങ്ങൾക്കായി ഉപയോഗിക്കുമെന്നാണ്. സംഭവം കേന്ദ്ര, സംസ്ഥാന ഏജൻസികൾ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് കൃത്യമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 

Tags:    
News Summary - ISI giving terror training to Sikh youths in Pakistan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.