ഉറിയിലെ സലാമാബാദിൽ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീട്
ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ഒരാളെ വധിച്ച് ബി.എസ്.എഫ്. അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്താനിയെ വെടിവച്ചു കൊന്നതായി ബി.എസ്.എഫ് അറിയിച്ചു.
മൃതദേഹം പ്രോട്ടോകോൾ പ്രകാരം ലോക്കൽ പൊലീസിന് കൈമാറി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണ്. പഞ്ചാബിലെ അതിർത്തി ജില്ലയായ ഫിറോസ്പൂരിലെ മാംഡോട്ട് സെക്ടറിലുള്ള ബി.എസ്.എഫ് ചെക്ക്പോസ്റ്റിൽ ഗേറ്റ് നമ്പർ 207ന് സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് ഇരുട്ടിലൂടെ വീണ്ടും മുന്നോട്ട് നീങ്ങിയപ്പോഴാണ് വെടിയുതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.