ഇന്ദോർ: കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല. തൊഴിൽ നഷ്ടമായ പലരും സ്വന്തം കുടുംബം പോറ്റുന്നതിനായി പച്ചക്കറി, മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ, നിത്യജീവിതത്തിനായി കച്ചവടം നടത്തുന്നവരെ അധികാരികൾ തന്നെ ദ്രോഹിക്കുന്ന പല സംഭവങ്ങളും രാജ്യത്തിൻെറ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുകയാണ്. ഇത്തരമൊരു സംഭവമാണ് മധ്യപ്രദേശിലെ ഇന്ദോറിലുണ്ടായത്.
മുട്ടവിൽപന നടത്തുകയായിരുന്ന 14കാരൻെറ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നൽകാത്തതിന് ഒരു പൊലീസുകാരൻ മറിച്ചിടുകയായിരുന്നു. റോഡിൽ നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കിൽ 100 രൂപ തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാൽ, കൈക്കൂലി നൽകാൻ തയാറാകാതിരുന്നതോടെ പൊലീസ് വണ്ടി മറിച്ചിട്ടു. സംഭവത്തിൻെറ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇന്ദോറിലെ പ്രാദേശിക ഭരണകൂടത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെ, കോവിഡ് പടരുന്നത് തടയാൻ കടകൾ പ്രവർത്തിക്കുന്നതിന് പുതിയ സംവിധാനം ഇന്ദോർ ഭരണകൂടം നടപ്പാക്കിയിരുന്നു. വലത് വശത്തെ കടകൾ ഒരു ദിവസവും ഇടത് ഭാഗത്തേത് മറ്റൊരു ദിവസുമായി ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനായിരുന്നു അധികൃതർ നിർദേശം നൽകിയത്. എന്നാൽ, ഇതിനെതിരെ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിൽ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു.
Bjp government in Indore mp ye garib log kya Kare bechare bhuk ke liye 2 pese kamane nikle he or tum inke sath is tarha ka atyachar Kar rahe ho ye Galt he ... pic.twitter.com/MSO4aBprj6
— Vikas Choudhary (@VikasCh05703641) July 23, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.