ദാവേ ാസ്: ഇന്ത്യയിൽ സാമ്പത്തിക അന്തരം വൻതോതിൽ വർധിച്ചതായി പഠന റിപ്പോർട്ട്. രാജ ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ ധനശേഷി താഴെത്തട്ടിെല 95.3 കോടിപ്പേരുടെ (70 ശ തമാനം) മൊത്തം ആസ്തിയെക്കാൾ നാലിരട്ടിയായി. രാജ്യത്തെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പാദ്യം വാർഷിക ബജറ്റ് തുകയായ 24,42,200 കോടി രൂപയെക്കാളും ഉയർന്നതാണ്. ലോകത്തെ 2,153 ശതകോടീശ്വരന്മാരുടെ ആസ്തി ലോകജനസംഖ്യയുടെ 46 കോടിപ്പേരുടെ മൊത്തം സമ്പാദ്യത്തെക്കാൾ ഉയർന്നതാണെന്നും ആഗോള സന്നദ്ധ സംഘടനയായ ഓക്സ്ഫാം നടത്തിയ പഠനത്തിൽ പറയുന്നു.
സാങ്കേതികരംഗത്തെ വൻകിട കമ്പനികളുടെ മേധാവിമാർക്ക് ഒരു വർഷം ലഭിക്കുന്ന വരുമാനം, ഒരു വീട്ടുജോലിക്കാരിക്ക് ലഭിക്കണമെങ്കിൽ അവർ 22,277 വർഷം ജോലി ചെയ്യണം. വീട്ടുജോലിക്കാരി ഒരു വർഷം ജോലി ചെയ്ത് നേടുന്നതിനെക്കാൾ ഉയർന്ന തുകയാണ് സെക്കൻഡിന് 106 രൂപവരെ ലഭിക്കുന്ന സി.ഇ.ഒമാർ വെറും 10 മിനിറ്റ്കൊണ്ട് നേടുന്നത്. വൻകിടക്കാരുടെ സമ്പാദ്യത്തിൻമേൽ അര ശതമാനം അധിക നികുതി ഇൗടാക്കിയാൽ അടുത്ത 10 വർഷത്തേക്ക് 117 ദശലക്ഷം തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപം ലഭിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പതിറ്റാണ്ടിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. അതേസമയം, ഇവരുടെ മൊത്തം സമ്പാദ്യത്തിൽ കഴിഞ്ഞ വർഷം ഇടിവുണ്ടായി. സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ കഴിയുന്ന അതിശക്ത നടപടികളിലൂടെ മാത്രമേ സമ്പന്നരും ദരിദ്രരും തമ്മിലെ അന്തരം അവസാനിപ്പിക്കാൻ കഴിയൂയെന്നും വളരെ കുറച്ച് സർക്കാറുകളാണ് ഇതിനായി ശ്രമിക്കുന്നതെന്നും ‘ജാഗ്രത വേണ്ട സമയം’ എന്ന പേരിലുള്ള റിപ്പോർട്ടിൽ ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ അമിതാഭ് ബെഹർ പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ആഗോള സാമ്പത്തിക അസമത്വത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ആഭ്യന്തരമായി സാമ്പത്തിക അന്തരം വർധിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.