വാഷിങ്ടൺ: അമേരിക്കയിൽ അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണ ങ്ങളേർപ്പെടുത്തിയതോടെ അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ഹോട്ടലുടമക ൾ അഭയമായി. ഇന്ത്യൻ എംബസിയുടെ അഭ്യർഥന കണക്കിലെടുത്ത് ഇന്ത്യക്കാരും മറ്റ് രാജ്യക് കാരുമായ നിരവധി ഹോട്ടലുടമകളാണ് വിദ്യാർഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകാമെന്ന് വാഗ്ദാനംചെയ്തത്. ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് വിദ്യാർഥികൾ പെരുവഴിയിലായത്. മാർച്ച് 22 മുതൽ ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സർവിസിന് വിലക്കു കൂടി വന്നതോടെ വിദ്യാർഥികൾക്ക് നാട്ടിലേക്കും മടങ്ങാനായില്ല.
അമേരിക്കയിലെ 700 ഓളം ഹോട്ടലുകളിലെ 6000 മുറികളാണ് ഇവർക്കായി തുറക്കുന്നത്. അമേരിക്കയിൽ രണ്ടര ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളുണ്ട്. ഇന്ത്യൻ എംബസിയുടെ അഭ്യർഥനക്ക് പിന്നാലെ വിവിധ സംഘടന നേതാക്കളും വിദ്യാർഥികൾക്കായി രംഗത്തിറങ്ങിയിരുന്നു. മിക്ക ഹോട്ടലുകളും സർവകലാശാലകൾക്കും കോളജുകൾക്കും അടുത്താണെന്നത് വിദ്യാർഥികൾക്ക് അനുഗ്രഹമാണ്.
ന്യൂയോർക്ക് നഗരത്തിലെ തങ്ങളുടെ രണ്ടു ഹോട്ടലുകളിലെ നൂറ് മുറികൾ വിദ്യാർഥികൾക്കായി നീക്കിവെക്കുമെന്ന് ഇന്ത്യൻ ദമ്പതികളായ കെ.കെ. മേത്തയും ചന്ദ്ര മേത്തയും പറഞ്ഞു. താൻ സമീപിച്ച എല്ലാ ഹോട്ടലുടമകളും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഏഷ്യൻ അമേരിക്കൻ സ്റ്റോർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വിപുൽ പട്ടേൽ വ്യക്തമാക്കി. ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും നിർദേശിക്കുന്ന വിദ്യാർഥികൾക്ക് താമസ സൗകര്യം നൽകുമെന്ന് മിക്ക ഹോട്ടലുടമകളും വാഗ്ദാനംചെയ്തിരുന്നു. ആദ്യം ചില ഹോട്ടലുകൾ ചെറിയ തുക ഈടാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മിക്കവരും സൗജന്യമായി നൽകുമെന്ന് പറഞ്ഞതോടെ മറ്റുള്ളവരും ഇത് അംഗീകരിക്കുകയായിരുന്നു. എംബസി 24 മണിക്കൂറും െഹൽപ്ലൈനും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.